KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Sunday 29 July 2012

ടെറ്റ്: അവസാന തീയതി ആഗസ്ത് രണ്ട്

  • ചില വിഭാഗങ്ങളെക്കൂടി ഒഴിവാക്കി.

തിരുവനന്തപുരം: അധ്യാപക യോഗ്യതാപരീക്ഷ 'കെടെറ്റ്' എഴുതുന്നതില്‍ നിന്ന് കൂടുതല്‍ വിഭാഗങ്ങളെ ഒഴിവാക്കി. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് രണ്ടുവരെ നീട്ടുകയും ചെയ്തു. ഈവര്‍ഷം മാര്‍ച്ച് 31 ന് മുമ്പ് നിലവിലുണ്ടായിരുന്ന സ്ഥിരം ഒഴിവില്‍ നിയമിതരായവരെ കെടെറ്റില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി.
ലീവ് വേക്കന്‍സിയില്‍ കയറിയ 51(എ), 51(ബി) അവകാശികളെയും ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയ ജൂലായ് 25 വരെ ഈ വിഭാഗത്തില്‍പ്പെടുന്നവരാണ് പരീക്ഷ എഴുതേണ്ടാത്തത്.
അംഗീകരിക്കപ്പെടുന്നതിന് മറ്റെല്ലാ യോഗ്യതയുമുണ്ടെങ്കില്‍ 201112ല്‍ അധിക ഡിവിഷനുകള്‍ രൂപവത്കരിച്ചപ്പോഴുണ്ടായ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതരായ അധ്യപകരും ടെറ്റ് എഴുതേണ്ട. ബയോമെട്രിക് സംവിധാനത്തിലൂടെ കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി അതടിസ്ഥാനമാക്കി തസ്തിക നിര്‍ണയം നടത്തിയതിനുശേഷമാവുമത്.
201213ല്‍ സ്ഥിരം ഒഴിവുകളില്‍ നിയമിതരാവുന്നവര്‍ കെടെറ്റ് ജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അവര്‍ക്ക് 2012 ജൂണ്‍ ഒന്നുമുതലുള്ള അംഗീകാരം നല്‍കും. എം.എഡുകാരെയും ടെറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബിരുദത്തിന് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന 45 ശതമാനം എന്നാക്കി കുറച്ചിട്ടുണ്ട്. ബിരുദത്തിന് 45 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ ബി.എഡിനു പ്രവേശനം നല്‍കാന്‍ മുമ്പ് പല സര്‍വകലാശാലകളും എന്‍.സി.ടി.ഇയുടെ അനുമതി വാങ്ങിയിരുന്നു. 50 ശതമാനം മാര്‍ക്കോടെ ബിരുദമെന്ന നിബന്ധന ടെറ്റിന് വന്നാല്‍ ഡിഗ്രിക്ക് 45 ശതമാനം മാര്‍ക്ക് നേടി ബി.എഡ് എടുക്കുന്നവര്‍ക്ക് ഒരിക്കലും അധ്യാപകനാവാനാവില്ല. ഇതേ പ്രശ്‌നം പ്ലസ്ടുവിനു 45 ശതമാനം മാര്‍ക്കും ടി.ടി.സിയുമുള്ളവരുടെ കാര്യത്തിലും ഉണ്ടായിരുന്നു. പുതിയ ഇളവോടെ ഈ രണ്ടുവിഭാഗങ്ങളുടെയും പ്രശ്‌നത്തിന് പരിഹാരമാകും.
എസ്.സി./ എസ്.ടി വിഭാഗങ്ങള്‍ക്കുമാത്രം അനുവദിച്ചിരുന്ന മൂന്നു ശതമാനം മാര്‍ക്കിളവ് ഒ.ബി.സി./ ഒ.ഇ.സി വിഭാഗങ്ങള്‍ക്കുകൂടി അനുവദിക്കാനും തീരുമാനമായി. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment