
KSTU 43th STATE CONFERENCE
2022 MAY 8,9,10 MANNARAKKAD
Tuesday, 31 July 2012
ടെറ്റ്: അപേക്ഷകര്‍ കൂടി; പരീക്ഷ മൂന്നുദിവസം

Monday, 30 July 2012
ന്യൂനപക്ഷമേഖലയിലെ വിദ്യാലയങ്ങള്‍ക്കെതിരെ കരുനീക്കമെന്ന് കെ.എസ്.ടി.യു
കോഴിക്കോട്: വാസ്തവവിരുദ്ധവും പെരുപ്പിച്ചതുമായ സാമ്പത്തികബാധ്യതാകണക്ക് നിരത്തി ന്യൂനപക്ഷമേഖലയിലെ വിദ്യാലയങ്ങള്‍ക്കുനേരേയുള്ള കരുനീക്കം ശരിയല്ലെന്ന് കെ.എസ്.ടി.യു. സംസ്ഥാനക്കമ്മിറ്റി അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷമേഖലയിലെ ഒമ്പതിനായിരത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ എയ്ഡഡ് ആക്കുമ്പോള്‍ അധ്യാപകര്‍ക്കുള്ള അധികബാധ്യത പ്രതിമാസം 15 ലക്ഷത്തില്‍ താഴെമാത്രമാണ്. ഇത് ഒരുകോടിയിലധികമാണ് എന്ന് പ്രചരിപ്പിക്കുന്നത് ദുരുപദിഷ്ടമാണ്.
പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ് അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, സെക്രട്ടറി പി.കെ. ഹംസ, ഖജാന്‍ജി വി.കെ. മൂസ, സി.കെ. അഹമ്മദ്കുട്ടി, ബഷീര്‍ ചെറിയാണ്ടി, പി.എ. സീതി, അബ്ദു വാവൂര്‍, എന്‍.എ. ഇസ്മയില്‍, കരീം പടുകുണ്ടില്‍, ടി.പി. അബ്ദുല്‍ഗഫൂര്‍, പി.കെ.സി. അബ്ദുറഹിമാന്‍, കെ. അബ്ദുല്‍കരീം, അബ്ദുല്‍ഹമീദ്, ടി.എം. ജലീല്‍, എന്‍.പി. ഹമീദ്, കെ. അബ്ദുല്‍മജീദ്, കെ.ടി. ചെറിയമുഹമ്മദ്, ടി.കെ. മുഹമ്മദ് റിയാസ്, സിദ്ദിഖ് പാറക്കോട്ടില്‍. സി.എച്ച്. മൊയ്തു, കെ. അബ്ദുലത്തീഫ്, വി.എ. ഗഫൂര്‍, ഷറഫുന്നീസ ടീച്ചര്‍, സി.പി. സൈഫുദ്ദീന്‍, സെക്രട്ടറി പി.പി. സെയ്തലവി എന്നിവര്‍ പ്രസംഗിച്ചു.
ന്യൂനപക്ഷമേഖലയിലെ ഒമ്പതിനായിരത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ എയ്ഡഡ് ആക്കുമ്പോള്‍ അധ്യാപകര്‍ക്കുള്ള അധികബാധ്യത പ്രതിമാസം 15 ലക്ഷത്തില്‍ താഴെമാത്രമാണ്. ഇത് ഒരുകോടിയിലധികമാണ് എന്ന് പ്രചരിപ്പിക്കുന്നത് ദുരുപദിഷ്ടമാണ്.
പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ് അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, സെക്രട്ടറി പി.കെ. ഹംസ, ഖജാന്‍ജി വി.കെ. മൂസ, സി.കെ. അഹമ്മദ്കുട്ടി, ബഷീര്‍ ചെറിയാണ്ടി, പി.എ. സീതി, അബ്ദു വാവൂര്‍, എന്‍.എ. ഇസ്മയില്‍, കരീം പടുകുണ്ടില്‍, ടി.പി. അബ്ദുല്‍ഗഫൂര്‍, പി.കെ.സി. അബ്ദുറഹിമാന്‍, കെ. അബ്ദുല്‍കരീം, അബ്ദുല്‍ഹമീദ്, ടി.എം. ജലീല്‍, എന്‍.പി. ഹമീദ്, കെ. അബ്ദുല്‍മജീദ്, കെ.ടി. ചെറിയമുഹമ്മദ്, ടി.കെ. മുഹമ്മദ് റിയാസ്, സിദ്ദിഖ് പാറക്കോട്ടില്‍. സി.എച്ച്. മൊയ്തു, കെ. അബ്ദുലത്തീഫ്, വി.എ. ഗഫൂര്‍, ഷറഫുന്നീസ ടീച്ചര്‍, സി.പി. സൈഫുദ്ദീന്‍, സെക്രട്ടറി പി.പി. സെയ്തലവി എന്നിവര്‍ പ്രസംഗിച്ചു.
ടെറ്റ്: ആശങ്കകള്‍ ദൂരീകരിക്കുമെന്ന് മന്ത്രി അബ്ദുറബ്ബ്

Sunday, 29 July 2012
ടെറ്റ്: അവസാന തീയതി ആഗസ്ത് രണ്ട്
- ചില വിഭാഗങ്ങളെക്കൂടി ഒഴിവാക്കി.

ലീവ് വേക്കന്‍സിയില്‍ കയറിയ 51(എ), 51(ബി) അവകാശികളെയും ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയ ജൂലായ് 25 വരെ ഈ വിഭാഗത്തില്‍പ്പെടുന്നവരാണ് പരീക്ഷ എഴുതേണ്ടാത്തത്.
അംഗീകരിക്കപ്പെടുന്നതിന് മറ്റെല്ലാ യോഗ്യതയുമുണ്ടെങ്കില്‍ 201112ല്‍ അധിക ഡിവിഷനുകള്‍ രൂപവത്കരിച്ചപ്പോഴുണ്ടായ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതരായ അധ്യപകരും ടെറ്റ് എഴുതേണ്ട. ബയോമെട്രിക് സംവിധാനത്തിലൂടെ കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി അതടിസ്ഥാനമാക്കി തസ്തിക നിര്‍ണയം നടത്തിയതിനുശേഷമാവുമത്.
201213ല്‍ സ്ഥിരം ഒഴിവുകളില്‍ നിയമിതരാവുന്നവര്‍ കെടെറ്റ് ജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അവര്‍ക്ക് 2012 ജൂണ്‍ ഒന്നുമുതലുള്ള അംഗീകാരം നല്‍കും. എം.എഡുകാരെയും ടെറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബിരുദത്തിന് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന 45 ശതമാനം എന്നാക്കി കുറച്ചിട്ടുണ്ട്. ബിരുദത്തിന് 45 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ ബി.എഡിനു പ്രവേശനം നല്‍കാന്‍ മുമ്പ് പല സര്‍വകലാശാലകളും എന്‍.സി.ടി.ഇയുടെ അനുമതി വാങ്ങിയിരുന്നു. 50 ശതമാനം മാര്‍ക്കോടെ ബിരുദമെന്ന നിബന്ധന ടെറ്റിന് വന്നാല്‍ ഡിഗ്രിക്ക് 45 ശതമാനം മാര്‍ക്ക് നേടി ബി.എഡ് എടുക്കുന്നവര്‍ക്ക് ഒരിക്കലും അധ്യാപകനാവാനാവില്ല. ഇതേ പ്രശ്‌നം പ്ലസ്ടുവിനു 45 ശതമാനം മാര്‍ക്കും ടി.ടി.സിയുമുള്ളവരുടെ കാര്യത്തിലും ഉണ്ടായിരുന്നു. പുതിയ ഇളവോടെ ഈ രണ്ടുവിഭാഗങ്ങളുടെയും പ്രശ്‌നത്തിന് പരിഹാരമാകും.
എസ്.സി./ എസ്.ടി വിഭാഗങ്ങള്‍ക്കുമാത്രം അനുവദിച്ചിരുന്ന മൂന്നു ശതമാനം മാര്‍ക്കിളവ് ഒ.ബി.സി./ ഒ.ഇ.സി വിഭാഗങ്ങള്‍ക്കുകൂടി അനുവദിക്കാനും തീരുമാനമായി. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Thursday, 26 July 2012
മലപ്പുറത്ത് 100 കോടിയുടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം- ഇ. അഹമ്മദ്

മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയിലുള്‍പ്പെടുത്തി 100 കോടിരൂപ ചെലവില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം മലപ്പുറത്ത് സ്ഥാപിക്കുമെന്ന് മന്ത്രി ഇ. അഹമ്മദ് പറഞ്ഞു. കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ ഏജന്‍സിയായ എ.ഐ.സി.ടി.ഇയുടെ മേഖലാകേന്ദ്രം ഉടന്‍ തിരുവനന്തപുരത്ത് തുടങ്ങും. കേന്ദ്രം അനുവദിച്ച ഐ.ഐ.ടി കൂടി കേരളത്തിന് നേടിയെടുക്കാമെന്നാണ് പ്രതീക്ഷയെന്നും ജില്ലാതല പട്ടയമേളയില്‍ മുഖ്യപ്രഭാഷണം നടത്തവെ മന്ത്രി പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം. ഇതിന് പ്ലാനിങ് ബോര്‍ഡിന്റെ ഉള്‍പ്പെടെയുളള അനുമതികിട്ടി. ഏതാനും മാസങ്ങള്‍ക്കകം സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥാപനം യാഥാര്‍ഥ്യമാക്കും. പദ്ധതിയോട് സംസ്ഥാന സര്‍ക്കാരും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന് 100 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിനാല്‍തന്നെ ഒട്ടേറെ പദ്ധതികള്‍ കഴിഞ്ഞ കാലത്തിനിടെ സംസ്ഥാനത്ത് കൊണ്ടുവരാന്‍ കഴിഞ്ഞു. എ.ഐ.സി.ടി.ഇ മേഖലാ ഓഫീസ് സെപ്തംബറില്‍ തിരുവനന്തപുരത്ത് തുടങ്ങും. നിലവില്‍ ബാംഗ്ലൂരിലാണ് ഓഫീസ്. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുന്നതിനുളള നടപടികളുമായും സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. സെപ്തംബറില്‍ തറക്കല്ലിടല്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് അറിയിച്ചു.
Kerala Teachers Eligibility Test: K-TET
- Notification
- Prospectus
- Syllabus
- How to apply for K-TET
- K-TET Site
- HELP: ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി
ടെറ്റ് ഓര്‍ഡറുകള്‍
- Guidelines issued by SCERT to conduct K-TET- modification/exemption Saturday, 28 July 2012 15:30
- ടീച്ചര്‍ എലിജിബിലിറ്റി ടെസ്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടരുന്നു
- കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (KTET)സിലബസ്
- ടീച്ചര്‍് എലിജിബിലിറ്റി ടെസ്റ്റ്: പരീക്ഷാ നടത്തിപ്പ് ഉത്തരവാദിത്തം പരീക്ഷാ ഭവന്
- കേരളത്തിന്റെ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ പങ്കെടുക്കാന്‍ മാഹിക്കാര്‍ക്കും അനുമതി
- അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) ആഗസ്റ്റ് 25ന്
- സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) അപേക്ഷ ജൂലായ് 31വരെ
- ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്)
സര്‍വകലാശാലാ തലത്തില്‍ പാഠ്യപദ്ധതി പരിഷ്കരണം ആലോചനയില്‍ - മുഖ്യമന്ത്രി

സര്‍വകലാശാലകളുമായി ആലോചിച്ച് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൊഴില്‍ക്ഷമത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാവും പാഠ്യപദ്ധതി പരിഷ്കരിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ രൂപകല്പനചെയ്ത വൈദഗ്ദ്ധ്യ വികസന പദ്ധതി (സ്കില്‍ ഡവലപ്മെന്റ് പ്രോജക്ട്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്മയുള്ള മനുഷ്യവിഭവശേഷിയുണ്ടെങ്കിലും ഗുരുതരമായ തൊഴില്‍ ക്ഷാമമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. അണ്‍സ്കില്‍ഡ് മേഖലയില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത പ്രശ്നവുമുണ്ട്. ഇവയ്ക്കൊക്കെ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് വൈദഗ്ദ്ധ്യ വികസന പദ്ധതിക്ക് രൂപം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെമിസ്കില്‍ഡ് ആയവര്‍ക്ക് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ തുടങ്ങുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലൂടെ സാധിക്കും. വിവരസാങ്കേതിക വിദ്യയാണ് തുടക്കമെന്ന നിലയില്‍ പദ്ധതിയിലുള്‍പ്പെടുത്തിയിരി ക്കുന്നത്. ഹോസ്പിറ്റാലിറ്റി, ടൂറിസം, റീട്ടെയില്‍, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ മേഖലകള്‍കൂടി പിന്നീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ സുപ്രധാന നാഴികക്കല്ലാവുന്ന പദ്ധതിയാണിതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ഏതെങ്കിലും തൊഴിലില്‍ പ്രായോഗിക പരിജ്ഞാനം ലഭിക്കാനും അധിക വൈദഗ്ദ്ധ്യത്തോടെ പുറത്തിറങ്ങാനും പദ്ധതി സഹായകമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എമര്‍ജിങ് കേരളയുള്‍പ്പെടെ കേരളത്തില്‍ തൊഴില്‍ സാധ്യതയുടെ പുതിയ വാതായനങ്ങള്‍ തുറക്കുമ്പോള്‍ വൈദ്ഗ്ദ്ധ്യം നേടുന്നവര്‍ക്ക് വമ്പിച്ച അവസരങ്ങളാണ് ഉണ്ടാവുകയെന്ന് ആശംസകള്‍ നേര്‍ന്ന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈദഗ്ദ്ധ്യത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നുവെന്ന പ്രത്യേകതയുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോജക്ട് സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എം. മാണി പറഞ്ഞു. മന്ത്രിമാരായ ഷിബു ബേബിജോണ്‍, ഡോ.എം.കെ. മുനീര്‍, മേയര്‍ അഡ്വ.കെ. ചന്ദ്രിക, ഡോ. ശശി തരൂര്‍ എം.പി, പ്ളാനിങ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍, നാസ്കോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്ധ്യ ചിന്താല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാഭ്യാസ കാലഘട്ടം കഴിയുന്നതിനൊപ്പം തന്നെ തൊഴിലിന് യോഗ്യനാകും വിധം സ്കൂളുകളിലും കോളേജുകളിലുമായാണ് അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോജക്ട് നടപ്പാക്കുന്നത്. തുടക്കത്തില്‍ സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും, അടുത്ത ഘട്ടത്തില്‍ എയ്ഡഡ് മേഖലയിലും പരിശീലനം നടപ്പാക്കും. മൂന്നു ലക്ഷത്തില്‍പരം കുട്ടികള്‍ക്ക് പന്ത്രണ്ടാം പദ്ധതിക്കാലത്ത് പരിശീലനം നല്‍കും സ്കൂള്‍ തലത്തില്‍ ഒരു കുട്ടിക്ക് പതിനായിരം രൂപാ ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നു. സര്‍വകലാശാല തലത്തിലും പ്ളസ് ടു തലത്തിലും തൊഴില്‍ നൈപുണ്യകോഴ്സ് പഠിച്ചതിന് സര്‍ട്ടിഫിക്കറ്റ് നല്‍കും. മൂന്ന് മോഡ്യൂളുകളായാണ് പരിശീലനം. ആദ്യ മോഡ്യൂളില്‍ 300 മണിക്കൂര്‍ പഠനമുണ്ട്. ഇതില്‍ 180 മണിക്കൂര്‍ ഐ.ടി.യെക്കുറിച്ചും ബാക്കി 120 മണിക്കൂര്‍ തിരഞ്ഞെടുക്കുന്ന ശാഖകളിലുമാണ് പരിശീലനം. രണ്ടും മൂന്നും മോഡ്യൂളില്‍ 300-500 മണിക്കൂര്‍ വരെയാണ് പഠനം. അപ്രന്റീസ്ഷിപ്പിനുള്ള അവസരവുമൊരുക്കുന്നുണ്ട്. നാഡ്കോം, ഫിക്കി, സി.ഐ.ഐ. തുടങ്ങിയ ഏജന്‍സികള്‍ പരിശീലന രംഗത്ത് സഹായം നല്‍കും. ഓരോ നിയോജക മണ്ഡലത്തിലും ഓരോ സ്കൂളെന്ന നിലയില്‍ 140 സര്‍ക്കാര്‍ സ്കൂളുകളിലും 41 സര്‍ക്കാര്‍ കോളേജുകളിലും ആയിരിക്കും തുടക്കത്തില്‍ പദ്ധതി ആരംഭിക്കുന്നത്.
ഓപ്പണ്‍ സ്കൂള്‍ പാഠപുസ്തക വിതരണം

Wednesday, 25 July 2012
ഹയര്‍ സെക്കന്‍ഡറി: എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. ഹയര്‍ സെക്കന്‍ഡറി പ്രവേശനം എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അപേക്ഷിച്ചവര്‍ക്കെല്ലാം അതത് താലൂക്കുകളില്‍ തന്നെ പ്രവേശനം നല്‍കും. പ്രവേശനത്തിനുള്ള സമയം നാളെ ഉച്ച കഴിഞ്ഞ് മൂന്നു മണി വരെ നീട്ടിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കും. സയന്‍സ് ഒഴികെയുള്ള ഗ്രൂപ്പുകളില്‍ സ്കൂളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ സീറ്റ് അനുവദിക്കും. വേണ്ടിവന്നാല്‍ ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ സ്കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്‍.സി.സി കേഡറ്റുകളുടെ ആനുകൂല്യവര്‍ധന പരിശോധിക്കും

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടരുന്നു

ഹയര്‍ സെക്കന്‍ഡറിയില്‍ മിനിസ്റ്റീരിയല്‍ നിയമനം: സാധ്യത പരിശോധിക്കും

മലയാള സര്‍വകലാശാലയില്‍ ഗവേഷണത്തിന് പ്രാധാന്യം - മന്ത്രി അബ്ദുറബ്ബ്
പ്രണബ് രാഷ്ട്രപതിയായി

ന്യൂഡല്‍ഹി: ഭാരതത്തിന്റെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി ചുമതലയേറ്റു.
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് എസ് എച്ച് കപാഡിയ ചൊല്ലിക്കൊടുത്ത സത്യവാചകം ദൈവനാമത്തില്‍ ഏറ്റുചൊല്ലിയാണ് അദ്ദേഹം ചുമതലയേറ്റത്. പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞാ രജിസ്റ്ററില്‍ ഒപ്പുവെച്ചതോടെ 21 ആചാരവെടികള്‍ മുഴങ്ങി. ചുമതലയൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരി, ലോക്‌സഭാസ്പീക്കര്‍ മീരാ കുമാര്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tuesday, 24 July 2012
പ്രീ സ്‌കൂള്‍ അധ്യാപകര്‍ക്കും ആയമാര്‍ക്കും ഉയര്‍ന്ന ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍

പ്രീ പ്രൈമറിഘട്ടത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാണണമെന്ന് കോടതി വാക്കാല്‍ വിലയിരുത്തി. ഇത്തരത്തില്‍ സ്‌കൂള്‍ സമ്പ്രദായത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണ്. ഇതേപ്പറ്റി പഠിക്കാന്‍ കമ്മീഷനെ വയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. പ്രീ പ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും അസോസിയേഷന് വേണ്ടി സെക്രട്ടറി വിമല മനോഹറും മറ്റും നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണിത്. ഹര്‍ജിക്കാരുടെ സംഘടനക്കു വേണ്ടി അഡ്വ. എബ്രഹാം വാക്കനാല്‍ ഹാജരായി. നിലവില്‍ യഥാക്രമം 600 രൂപയും 400 രൂപയുമാണ് ഇവരുടെ ശമ്പളം. തീരെ കുറവാണിത് എന്ന് വിലയിരുത്തിയാണ് കോടതി ഇവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചത്.
സ്കൂള്‍ കായികമേള: ക്യാഷ് അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി വിതരണം ചെയ്തു

Monday, 23 July 2012
മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും

Sunday, 22 July 2012
വിദ്യാഭ്യാസ വകുപ്പിനെതിരായ വിവാദം വസ്തുതകളറിയാതെ-സി.പി.ചെറിയമുമ്മദ്
കുറ്റ്യാടി: കേരളത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന അദ്ധ്യാപക പാക്കേജിലൂടെ ചരിത്രം സൃഷ്ടിച്ച വിദ്യാഭ്യാവ വകുപ്പിനെതിരായ വിവാദം വസ്തുതകള്‍ മൂടിവെച്ചുകൊണ്ടുള്ള നുണപ്രചരണങ്ങള്‍ മാത്രമാണെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് സി.പി. ചെറിയമുഹമ്മദ് പ്രസ്താവിച്ചു. വിദ്യാഭ്യാസം വീണുടഞ്ഞത് വീണ്ടെടുത്ത് എന്ന പ്രമേയത്തില്‍ കെ.എസ്.ടി.യു ജില്ലാ കമ്മറ്റി വടകരയില്‍ സംഘടിപ്പിച്ച അദ്ധ്യാപകസംഗമം ഉദ്ഘ്ടാനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.എച്ച്. മൊയ്തു അധ്യക്ഷത വഹിച്ചു. പി. അജയകുമാര്‍, പുത്തൂര്‍ അസീസ്, വി.കെ. മൂസ്സ, പി.കെ. അസീസ്, ടി.പി. ഗഫൂര്‍, കിളിയക്കല്‍ കുഞ്ഞബ്ദുല്ല, ഒ.കെ. കുഞ്ഞബ്ദുല്ല, ബഷീര്‍ മാണിക്കോത്ത്, ടി.കെ. മുഹമ്മദ് റിയാസ്, കായക്കണ്ടി ഹമീദ്, കെ.സി. ഹമീദ്, വി.കെ. നൌഫല്‍ പ്രസംഗിച്ചു.
കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (KTET)

അധ്യാപക നിയമനപ്രക്രിയയില്‍ ദേശീയമായി നിശ്ചിത നില വാരം ഉണ്ടാക്കാനും ഗുണനിലവാരമുള്ള അധ്യാപനം ഉറപ്പാ ക്കാനുമായി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂ ക്കേഷന്‍ (എന്‍സിടിഇ) പുറപ്പെടുവിച്ച മാര്‍ഗരേഖ അനുസരി ച്ചാണു വിവിധ സംസ്ഥാനങ്ങളില്‍ സ്സഞ്ഞസ്സ നടപ്പാക്കിയത്. കേരള ത്തില്‍ ഈ പരീക്ഷ കെടിഇടി എന്നാണറിയപ്പെടുന്നത്. കെടിഇടി യോഗ്യതാ നിര്‍ണയപരീക്ഷയാണ്. അതു നിയമനം ഉറപ്പാക്കു ന്നില്ല. ഈ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പിഎസ്‌സിക്കും മാനേജ്‌മെന്റുകള്‍ക്കും സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലേക്കും ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലേക്കും അധ്യാപകരാകാന്‍ തയാറാകുന്നവര്‍ ഈ യോഗ്യതാ നിര്‍ണയപരീക്ഷ ജയിച്ചിരിക്കണം. മൂന്നുതരം പരീക്ഷകളാണുള്ളത്.
ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ (പ്രൈമറി)-കാറ്റഗറി ഒന്ന് - KTET I
അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകള്‍-(അപ്പര്‍ പ്രൈമറി) കാറ്റഗറി രണ്ട് - KTET II
എട്ടുമുതല്‍ പത്തുവരെ ക്ലാസുകള്‍-(ഹൈസ്‌കൂള്‍) കാറ്റഗറി മൂന്ന് - KTET III
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഈ പരീക്ഷകള്‍ എഴുതാം.
KTET I പരീക്ഷ എഴുതാന്‍ 50% മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറി പരീക്ഷ ജയിച്ച സര്‍ട്ടിഫിക്കറ്റും സംസ്ഥാന സര്‍ക്കാര്‍ അംഗീക രിച്ച രണ്ടുവര്‍ഷത്തെ ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റും (ടിടിസി) വേണം.
KTET II എഴുതാന്‍ ബിഎ/ബിഎസ്‌സി/ ബികോം ബിരുദ ങ്ങളില്‍ ഏതെങ്കിലും ഒന്നും രണ്ടു വര്‍ഷത്തെ ട്രെയിന്‍ഡ് ടീ
ച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റും വേണം.
KTET III എഴുതാന്‍ വേണ്ട അടിസ്ഥാന യോഗ്യത 45% മാര്‍ക്കോടുകൂടിയ ബിരുദാനന്തരബിരുദവും(എംഎ/എംഎസ്‌സി) ബി എഡും ആണ്. ഹൈസ്‌കൂള്‍ അധ്യാപക രാകാന്‍ ബിരുദാനന്തര ബിരുദവും അതതുവിഷയത്തില്‍ ബിഎഡും വേണമെന്നു ചുരുക്കം.മൂന്നു കാറ്റഗറികളിലേക്കും വേണ്ട അവശ്യയോഗ്യതകള്‍ നേടിയിട്ടുള്ള പരീക്ഷാര്‍ഥി കള്‍ക്കു മൂന്നു പരീക്ഷകളും എഴുതാം. പരീക്ഷ ഒരേ ദിവസം തന്നെ വ്യത്യസ്ത സമയങ്ങളിലായിരിക്കും. ടിടിസി, ബിഎഡ് എന്നീ അംഗീകാരമുള്ള പ്രഫഷനല്‍ കോഴ്‌സ് പഠനം പൂര്‍ത്തി യാക്കി പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെടിഇടി എഴുതാം.
150 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് കെടി ഇടി പരീക്ഷകള്‍. ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്കു വീതം. 150ല്‍ 90 മാര്‍ക്കു നേടുന്നവരെ (60%) കെടിഇടി വിജയിയായി പരിഗണിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കും. പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്കില്ല. കെടിഇടി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഏഴു വര്‍ ഷമാണ്. അതിനുള്ളില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചി ല്ലെങ്കില്‍ വീണ്ടും കെടിഇടി എഴുതണം. ഒരിക്കല്‍ ലഭിച്ച സ്‌കോര്‍ വീണ്ടും പരീക്ഷ എഴുതി വര്‍ധിപ്പിക്കാനും സൗകര്യ മുണ്ട്.
വിഷയങ്ങളും മാര്‍ക്കുംKTET I
1. ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്‍ഡ് പെഡഗോഗി (30 ചോദ്യങ്ങള്‍)
2. ലാംഗ്വേജ് I (മലയാളം/തമിഴ്/കന്നട ഇവയില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാം-30 ചോദ്യങ്ങള്‍)
3. ലാംഗ്വേജ് II (ഇംഗ്ലീഷ്)
4. മാത്തമാറ്റിക്‌സ്
5. എന്‍വയണ്‍മെന്റല്‍ സയന്‍സ്.
ഓരോ മേഖലയിലും 30 ചോദ്യങ്ങള്‍ വീതം (ലാംഗ്വേജ് II ആയി അറബിക് തിരഞ്ഞെടുക്കാന്‍ അറബിക് അധ്യാപകര്‍ക്ക് അനുവാദമുണ്ട്.)
* KTET II
1. ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്‍ഡ് പെഡഗോഗി (30 മാര്‍ക്ക്)
2. ലാംഗ്വേജ് I (മലയാളം/ തമിഴ്/കന്നട/ഇംഗ്ലീഷ്) (30 മാര്‍ക്ക്)
3. ലാംഗ്വേജ് II (മലയാളം/ഇംഗ്ലീഷ്/അറബിക്/ഹിന്ദി/ഉറുദു/സംസ്‌കൃതം-30 മാര്‍ക്ക്)
ലാംഗ്വേജ് I ല്‍ തിരഞ്ഞെടുത്ത വിഷയങ്ങള്‍ ലാംഗ്വേജ് II ല്‍ വീണ്ടും തിരഞ്ഞെടുക്കാന്‍ അനുവാദമില്ല.
4. എ) മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് (മാത്തമാറ്റിക്‌സ്/ സയന്‍സ് അധ്യാപകര്‍ക്ക്) അല്ലെങ്കില്‍
ബി) സോഷ്യല്‍സയന്‍സ് (സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക്)
സി) മറ്റ് അധ്യാപകര്‍ക്ക് ഇവയില്‍ എ) അല്ലെങ്കില്‍ ബി) തിരഞ്ഞെടുക്കാം.
* KTET III
1. അഡോളസെന്റ് സൈക്കോളജി തിയറീസ് ഓഫ് ലേണിങ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ് (40 മാര്‍ക്ക്)
2) (ലാംഗ്വേജ്) മലയാളം /ഇംഗ്ലീഷ് /തമിഴ് /കന്നട എന്നിവയിലേതെങ്കിലും ഒന്ന്-30 മാര്‍ക്ക്.
3. സബ്ജക്ട് സ്‌പെസിഫിക് ഏരിയ-80 മാര്‍ക്ക്-(മലയാളം, തമിഴ്, കന്നട, ഇംഗ്ലീഷ്, )
Kerala Teachers Eligibility Test: K-TET
Notification | Prospectus | Syllabus | How to apply for K-TET | K-TET Site
-------------------------------
എസ്.സി.ഇ.ആ.ര്‍ടി, തിരുവനന്തപുരം.
സ്പെഷ്യല്‍ സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ക്ക് സീമാറ്റ് പരിശീലനം

Onam mood: Education Minister P.K. Abdu Rabb
![]() |
Onam mood: Education Minister P.K. Abdu Rabb and members of the Chief Minister Oommen Chandy's family participating in a tug of war at the Onam celebrations in the School for the Deaf and the Dumb at Jagathy in Thiruvananthapuram |
പ്ളസ് വണ്‍ ഏകജാലക പ്രവേശനം: അപേക്ഷാ തീയതി നീട്ടി
പ്ളസ് വണ്‍ സ്കൂള്‍/കോമ്പിനേഷന്‍ മാറ്റങ്ങള്‍ക്കും രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റിനും അപേക്ഷ സമര്‍പ്പിക്കുന്നതിനുമുളള സമയപരിധി ജൂലൈ 23 ന് വൈകിട്ട് നാല് മണിവരെ ദീര്‍ഘിപ്പിച്ചു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാം

Saturday, 21 July 2012
ഓപ്പണ്‍ സ്കൂള്‍ ഹയര്‍സെക്കന്‍ഡറി : രണ്ടാം വര്‍ഷ പുന:പ്രവേശനം അപേക്ഷ ക്ഷണിച്ചു

ദേശീയ സ്കൂള്‍ ഗെയിംസ് ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം

സെറ്റ് - 2012 അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം ജൂലായ് 31
ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷ (സ്റേറ്റ് എലിജിബിലിറ്റി ടെസ്റ്) സെപ്തംബര്‍ 30-ന് നടത്തും. കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങള്‍ക്ക് സെറ്റ് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. അപേക്ഷ ഫോറം സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം ജൂലായ് 31 -ാം തീയതി വൈകുന്നേരം അഞ്ച് മണിവരെ. കൂടുതല്‍ വിവരങ്ങള്‍www.lbskerala.com, www.lbscentre.org എന്നീ വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കും.
ടീച്ചര്‍് എലിജിബിലിറ്റി ടെസ്റ്റ്: പരീക്ഷാ നടത്തിപ്പ് ഉത്തരവാദിത്തം പരീക്ഷാ ഭവന്

കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് നടത്തുന്നതിന് പരീക്ഷാ ഭവനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗിനെ (എസ്.സി.ഇ.ആര്‍.ടി) എന്‍സിടിഇ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് നടത്തുന്നതിനുള്ള അക്കാദമിക് അഥോറിട്ടിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ അക്കാദമിക് അഥോറിട്ടിയായി പ്രവര്‍ത്തനം നടത്തുകയും പരീക്ഷയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും സിലബസും തയാറാക്കുകയും ചെയ്യും. എസ്.സി.ഇ.ആര്‍.ടി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പരീക്ഷാ ഭവന്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് നടത്തും. പരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തുന്നതും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നതും ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതുമുള്‍പ്പെടെ എസ്.സി.ഇ.ആര്‍.ടിയുടെ മേല്‍നോട്ടത്തില്‍ പരീക്ഷാ ഭവന്‍ തന്നെ നിര്‍വഹിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.ഇതൊടൊപ്പം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡാറ്റാ ബേസും പരീക്ഷാ ഭവന്‍ സൂക്ഷിക്കണം. പരീക്ഷാര്‍ഥികള്‍ക്ക് അപേക്ഷയോടൊപ്പം എസ്.സി.ഇ.ആര്‍.ടി ഡയറക്ടറുടെ പേരില്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പൂജപ്പുര ബ്രാഞ്ചില്‍ അക്കൌണ്ട് നമ്പര്‍ 67186142559-കേരളാ ടിഇടി എന്ന അക്കൌണ്ടില്‍ പരീക്ഷാ ഫീസടയ്ക്കാം.
വിക്ടേഴ്സില്‍ പ്രത്യേക പരിപാടി- നേര്‍ക്കാഴ്ചകള്‍

കേരളത്തിന്റെ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ പങ്കെടുക്കാന്‍ മാഹിക്കാര്‍ക്കും അനുമതി
കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ നിന്നുള്ള പരീക്ഷാര്‍ഥികള്‍ക്കും കേരളം നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
Friday, 20 July 2012
പാദവാര്‍ഷിക സ്കൂള്‍ പരീക്ഷ ആഗസ്റ്റ് 16ന് തുടങ്ങും.

Thursday, 19 July 2012
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ കൗണ്‍സലിങ് തുടങ്ങുന്നു.

കൗമാരത്തിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടത്തില്‍ വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയാണ് സ്‌കൂള്‍തല കൗണ്‍സലിങ്ങിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം ശാരീരിക ശുദ്ധിയെക്കുറിച്ചും വൃത്തിയെക്കുറിച്ചും അവരെ ബോധവതികളാക്കും. സൈക്കോ-സോഷ്യല്‍ സര്‍വീസ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഡി.പി.ഐ. ഉത്തരവ് പുറപ്പെടുവിച്ചു.
സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക. 11 മുതല്‍ 18 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് കൗണ്‍സലിങ് നടത്തുന്നത്. കുട്ടികള്‍ പറയുന്ന വിവരങ്ങള്‍ രഹസ്യമായും സൂക്ഷ്മമായും കൈകാര്യം ചെയ്യും. പി.ടി.എ.യുടെ ആഭിമുഖ്യത്തിലാണ് കൗണ്‍സലിങ് സംവിധാനമൊരുക്കേണ്ടത്. എന്നാല്‍ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.
കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കപ്പെടാതെ പോകുന്നത് പല ഭവിഷ്യത്തുകളിലേക്കും വഴിതുറക്കുന്നതാണ് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ അനിവാര്യമാക്കുന്നത്.
ക്ലാസ് ദിവസങ്ങള്‍ക്കു പുറമെ ശനിയാഴ്ചകളില്‍ ഉച്ചവരെയും കൗണ്‍സിലര്‍മാരുടെ സേവനം ലഭിക്കും.
ക്ലാസ് സമയത്താണെങ്കില്‍പോലും അദ്ധ്യാപകന്റെ അനുവാദത്തോടെ കൗണ്‍സലിങ് സേവനം വിദ്യാര്‍ഥികള്‍ക്ക് ആവശ്യപ്പെടാം. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമുള്ള അദ്ധ്യയന ദിവസങ്ങളില്‍ കൗണ്‍സിലര്‍മാര്‍ രാവിലെ 9 മുതല്‍ 4.30 വരെ സ്‌കൂളിലുണ്ടാകും. പുറത്തുനിന്ന് ഡോക്ടര്‍മാരുടെയും വിദഗ്ദ്ധരുടെയും സേവനം വേണമെങ്കില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.
തിരഞ്ഞെടുത്ത സ്‌കൂളുകളിലെ അദ്ധ്യാപക- രക്ഷാകര്‍ത്തൃസമിതി, സി.ഡി.പി.ഒ, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എയും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് ഇതിനുള്ള സ്ഥലസൗകര്യവും മറ്റ് സജ്ജീകരണങ്ങളും ചെയ്യണം. ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ക്കും ആയിരിക്കും പ്രോഗ്രാം നടത്തിപ്പിന്റെ ചുമതല.
സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ ആരോഗ്യ തദ്ദേശ സ്വയംഭരണവകുപ്പുകള്‍, സോഷ്യല്‍വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനുകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുടെ സേവനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് ഡി.പി.ഒ. എ. ഷാജഹാന്‍ പറഞ്ഞു.
Wednesday, 18 July 2012
കെ.എസ്.ടി.യു. പാലക്കാട് റവന്യൂ ജില്ലാ നേതൃക്യാമ്പ്
![]() | ||||
കെ.എസ്.ടി.യു.പാലക്കാട് റവന്യൂ ജില്ലാ നേതൃക്യാമ്പ് പ്രസിഡണ്ട് കെ.മൊയ്തീന്‍ മാസ്റര്‍ പതാക ഉയര്‍ത്തുന്നു.
|
Tuesday, 17 July 2012
അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) ആഗസ്റ്റ് 25ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന അധ്യാപക യോഗ്യതാ പരീക്ഷ (K-TET) ആഗസ്റ്റ് 25ന് നടത്തും. എല്‍.പി, യു.പി, ഹൈസ്കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് ഈ പരീക്ഷ ജയിച്ചിരിക്കണം. ജൂലൈ 18 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. 31 വരെ രജിസ്റ്റര്‍ ചെയ്യാം. ആഗസ്റ്റ് നാല് ആണ് പ്രിന്റ് ചെയ്ത അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ആഗസ്റ്റ് 16 മുതല്‍ ഹാള്‍ടിക്കറ്റ് ഓണ്‍ലൈന്‍ ആയി വിതരണം ചെയ്യും.
ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫലം :
www.kerala.gov.in,
www.dhsekerala.gov.in,
www.keralaresults.nic.in,
www.prd.kerala. gov.in,
www.examresults.kerala.gov.in
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പി ലഭിക്കാനും നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിന് ജൂലൈ 31നകം സമര്‍പ്പിക്കണം.
ഫീസ് വിവരം : പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 400 രൂപ, ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് പേപ്പര്‍ ഒന്നിന് 300 രൂപ, സൂക്ഷ്മപരിശോധനക്ക് പേപ്പര്‍ ഒന്നിന് 75 രൂപ. അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. ഫോറം സ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. സ്കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ആഗസ്റ്റ് നാലിനകം പ്രിന്‍സിപ്പല്‍മാര്‍ അപ്ലോഡ് ചെയ്യണം.
കെ.എസ്.ടി.യു. കുന്ദമംഗലം സബ്ജില്ലാ സമ്മേളനം
Monday, 16 July 2012
തൊഴില്‍പരിശീലനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും- മന്ത്രി അബ്ദുറബ്ബ്

പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് ധനമന്ത്രി

പാദവാര്‍ഷിക സ്കൂള്‍ പരീക്ഷ ഓണാവധിക്ക് ശേഷം

Sunday, 15 July 2012
സ്‌കൂളിലും കോളേജിലും തൊഴില്‍ നൈപുണ്യ കോഴ്‌സുകള്‍ ആരംഭിക്കുന്നു
- ഇരട്ട ഡിഗ്രി ലഭിക്കും
-മൂന്ന് ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം -കോഴ്‌സുകള്‍ 10 മേഖലകളിലായി
തിരുവനന്തപുരം : വിദ്യാഭ്യാസ കാലഘട്ടം കഴിയുന്നതിനൊപ്പം തന്നെ തൊഴിലിന് യോഗ്യനാക്കുംവിധം സ്‌കൂളുകളിലും കോളേജുകളിലും നൈപുണ്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, ബി.എ, ബി.എസ്‌സി, ബി.കോം തുടങ്ങിയ ബിരുദതലത്തിലുമാണ് തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുക.-മൂന്ന് ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം -കോഴ്‌സുകള്‍ 10 മേഖലകളിലായി
ആദ്യഘട്ടം സര്‍ക്കാര്‍ സ്‌കൂളുകളിലും രണ്ടാംപാദത്തില്‍ എയ്ഡഡ് മേഖലയിലും തൊഴില്‍ പരിശീലനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 3,10,200 കുട്ടികള്‍ക്ക് പന്ത്രണ്ടാം പദ്ധതിക്കാലത്ത് പരിശീലനം നല്‍കത്തക്കവിധമാണ് പരിപാടി തയാറാക്കിയിരിക്കുന്നത്. സ്‌കൂള്‍തലത്തില്‍ ഒരു കുട്ടിക്ക് 10.000 രൂപ ഇതിനായി ചെലവ് വരും.
ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം രൂപം നല്‍കിയ പദ്ധതിയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി നിലവില്‍ നടന്നുവരുന്ന പന്ത്രണ്ടാം പദ്ധതിയുടെ ഭാഗമായാണ് നടത്തുക. സര്‍വകലാശാല തലത്തില്‍ ഡിഗ്രിയോടൊപ്പം തൊഴില്‍ നൈപുണ്യ കോഴ്‌സ് പഠിച്ചതിന് മറ്റൊരു ബിരുദവും ലഭിക്കും. ഇരട്ട ബിരുദം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് പ്രോഗ്രാമായാണ് പരിശീലനം. ആദ്യ മോഡ്യൂളില്‍ 300 മണിക്കൂര്‍ പഠനമുണ്ട്. ഇതില്‍ 180 മണിക്കൂര്‍ ഐ.ടി യെക്കുറിച്ചാണ്. ബാക്കി 120 മണിക്കൂര്‍ തിരഞ്ഞെടുക്കുന്ന ശാഖയിലാണ് പരിശീലനം.
രണ്ടും മൂന്നും മോഡ്യൂളില്‍ 300 500 മണിക്കൂര്‍ വരെയാണ് പഠനം. ഇരട്ട ബിരുദത്തിന് പുറമെ സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന വിധത്തിലുള്ള കോഴ്‌സുമുണ്ടാകും. അപ്രന്റീസ്ഷിപ്പിനുള്ള അവസരവും പഠനത്തിന്റെ ഭാഗമായുണ്ട്.
സ്‌കൂള്‍തലത്തിലുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ കോളേജുകള്‍, സ്‌കൂളുകള്‍, പോളിടെക്‌നിക്കുകള്‍, വി.എച്ച്.എസ്.ഇ എന്നിവിടങ്ങളിലാണ് പരിശീലനം നല്‍കുക. നാസ്‌കോം, ഫിക്കി, സി.ഐ.ഐ. തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് പരിശീലനം നല്‍കുക. സ്‌കൂള്‍തലത്തിലുള്ള പരീക്ഷ നടത്തുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ്.
ഹോസ്പിറ്റാലിറ്റിടൂറിസം, റീട്ടെയ്ല്‍, ആരോഗ്യസംരക്ഷണം, ഐ.ടി., ഇവന്റ് മാനേജ്‌മെന്റ്, ബിസിനസ് സര്‍വീസസ്, മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി, ബാങ്കിങ്, നിര്‍മാണരംഗം, കൃഷി എന്നീ മേഖലകളിലാണ് തൊഴില്‍ പരിശീലനം നല്‍കുക. ഓരോ രംഗത്തെയും വിദഗ്ദ്ധരും വ്യവസായരംഗത്ത് പരിചയ സമ്പത്തുള്ളവരും സര്‍വകലാശാലാ പ്രതിനിധികളുമടങ്ങുന്ന സമിതിയാണ് കോഴ്‌സിനും സിലബസിനും രൂപം നല്‍കുക. സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സിലാണ് കോഴ്‌സ് അംഗീകരിക്കേണ്ടത്.
ആദ്യപടിയായി എല്ലാ നിയോജകമണ്ഡലങ്ങളിലുമായി 140 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 40 സര്‍ക്കാര്‍ കോളേജുകളിലുമാണ് പദ്ധതി തുടങ്ങുക. ഓരോ മണ്ഡലത്തിലും സ്‌കില്‍ റിസോഴ്‌സ് സെന്റര്‍ ഉണ്ടാകും. വിവിധ മേഖലകളില്‍നിന്നുള്ള അഞ്ച് പേരടങ്ങുന്ന ടീമായിരിക്കും ഈ കേന്ദ്രം മാനേജ് ചെയ്യുക. ഇവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുകയോ, വി.എച്ച്.സി. അധ്യാപകരില്‍ നിന്ന് തിരഞ്ഞെടുത്ത് നിയമിക്കുകയോ ചെയ്യും.
സംസ്ഥാനാടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ കീഴിലായിരിക്കും പദ്ധതി നടപ്പാക്കുക. മുഖ്യമന്ത്രിയാണ് കൗണ്‍സില്‍ ചെയര്‍മാന്‍. വിദ്യാഭ്യാസം, വ്യവസായം, തൊഴില്‍, തദ്ദേശസ്ഥാപന വകുപ്പ് മന്ത്രിമാര്‍ കൗണ്‍സിലിന്റെ കോചെയര്‍മാന്‍മാരുമായിരിക്കും.
-മാതൃഭൂമി
Saturday, 14 July 2012
വിവരാവകാശ നിയമം ഇനി സ്‌കൂളില്‍ പഠിക്കാം

ന്യൂദല്‍ഹി: വിവരാവകാശ നിയമത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലുമായി (എന്‍ സി ഇ ആര്‍ ടി) വിവരാവകാശ നിയമത്തിന്റെ നോഡല്‍ ഏജന്‍സിയായ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് (പി ആന്റ് ടി) ചര്‍ച്ച ചെയ്തു കഴിഞ്ഞു. സര്‍ക്കാരും എന്‍ സി ഇ ആര്‍ ടിയും സംയുക്തമായാണ് വിവരാവകാശ നിയമം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നത്. പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും ഇതിന്റെ രൂപരേഖ ഉടന്‍ തയാറാക്കുമെന്നും പി ആന്റ് ടി വകുപ്പിലെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ എന്‍ സി ഇ ആര്‍ ടിയുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഭരണ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ വിവരാവകാശ നിയമം ഏറെ സഹായിച്ചിട്ടുണ്ടെന്ന് പേഴ്‌സണല്‍ ആന്റ് ട്രെയിംഗ് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്‍ ടി ഐ അപേക്ഷകള്‍ കാരണം ഭരണത്തിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെ ലക്ഷ്യം വെച്ച് ആര്‍ ടി ഐ നിയമം വ്യാപകമായി പ്രചരിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളെയായിരിക്കും വിവരാവകാശ നിയമം പഠിപ്പിക്കുക. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് പരീക്ഷകളൊന്നും നടത്തില്ല. അതെസമയം, ഇങ്ങനെ പഠിപ്പിക്കുന്നതിന്റെ ഫലം മനസിലാക്കിയ ശേഷം മാത്രമായിരിക്കും സ്‌കൂള്‍ പാഠ്യദ്ധതിയില്‍ ആര്‍ ടി ഐ നിയമം ഉള്‍പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുക.
ധാര്‍മ്മികത, ഐക്യം, സത്യസന്ധ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനും അഴിമതിക്കെതിരെ കുട്ടികളെ ബോധവാന്‍മാരുക്കുന്നതിനും പാഠപദ്ധതിയിലൂടെ അഴിമതി വിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിന്റെയും പദ്ധതി തയാറാവുന്നത്.
Friday, 13 July 2012
എല്ലാ വിഷയത്തിനും എ പ്ളസ് നേടിയവര്‍ക്ക് ആവശ്യപ്പെട്ട സ്കൂളില്‍ പ്രവേശനം നല്‍കും

തിരുവനന്തപുരം. എസ്എസ്എല്‍സി പരീക്ഷയ്ക്കു എല്ലാവിഷയത്തിനും എ പ്ളസ് ലഭിച്ചവര്‍ക്കു ആവശ്യപ്പെടുന്ന സ്കൂളില്‍ തന്നെ പ്ളസ് വണ്‍ പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഏകജാലക സംവിധാനം ബാധകമാക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂളില്‍ ആവശ്യത്തിനു സീറ്റില്ലെങ്കില്‍ സീറ്റുണ്ടാക്കി പ്രവേശനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Thursday, 12 July 2012
അലിഗഡ് സര്‍വകലാശാലയില്‍ സംസ്ഥാനത്തുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും വി. സി.

തിരുവനന്തപുരം: പെരിന്തല്‍മണ്ണയിലുളള അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കേന്ദ്രത്തില്‍ സംസ്ഥാനത്ത് നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനും പുതിയ കാലഘട്ടത്തിനനുസൃതമായ പുത്തന്‍ തലമുറ കോഴ്‌സുകള്‍ ആരംഭിക്കാനും നടപടി സ്വീകരിക്കുമെന്ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ലഫ. ജനറല്‍ സമീര്‍ ഉദ്ദീന്‍ ഷാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. മലപ്പുറത്തെ സ്‌പെഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തന പുരോഗതിയെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ്‌വൈസ് ചാന്‍സലര്‍ ഇതുസംബന്ധിച്ച ഉറപ്പു നല്‍കിയത്. സെന്ററിന്റെ കീഴില്‍ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് വൈസ് ചാന്‍സലര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സെന്ററിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്രയും വേഗം ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ അബ്ദുറബ്, മഞ്ഞളാംകുഴി അലി, ആര്യാടന്‍ മുഹമ്മദ്, എം.ഐ.ഷാനവാസ് എം.പി, മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ.പി.മുഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും
തിരുവനന്തപുരം: അടുത്തവര്‍ഷം പ്ലസ് വണ്‍ സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമാവുമെന്ന് മന്ത്രിസഭായോഗ തിരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.പത്താംക്ലാസ് പാസ്സായ നിരവധി കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ്. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. പുതിയ സ്‌കൂളുകള്‍ അനുവദിക്കന്‍ നിവേദനങ്ങളുണ്ടെങ്കിലും ഇപ്പോള്‍ അത് പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എല്ലാ വിദ്യാലയങ്ങളിലും സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലബാറില്‍ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിവാദം അവസാനിച്ചുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് നിന്നുപോയ സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ കത്തയച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ നിയോജക മണ്ഡലങ്ങളിലും ഉപഗ്രഹ ടെക്‌നോപാര്‍ക്കുകള്‍ : പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സ്ഥലം വിട്ടുകിട്ടിയാല്‍ 140 നിയോജക മണ്ഡലങ്ങളിലും ഉപഗ്രഹ ടെക്‌നോപാര്‍ക്കുകള്‍ തുടങ്ങുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹംദേശ നിക്ഷേപം ആകര്‍ഷിക്കാനായി എമേര്‍ജിങ് കേരള എന്ന പേരില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ നിക്ഷേപകസംഗമം നടത്തും.
ഇക്കൊല്ലം സപ്തംബറില്‍ കൊച്ചിയിലാണ് ഇതു നടത്തുക.പൊതുമേഖലാ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ സുതാര്യമാക്കും. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വെച്ച വ്യവസായ സംരംഭങ്ങള്‍ തുടരും. കോഴിക്കോട്ട് സൈബര്‍ പാര്‍ക്കു തുടങ്ങുന്നതിനുള്ള തടസ്സം നീക്കും. ഇ-ഗവേണന്‍സില്‍ കേരളത്തെ ഒന്നാമതെത്തിക്കും- മന്ത്രി പറഞ്ഞു.
ഇക്കൊല്ലം സപ്തംബറില്‍ കൊച്ചിയിലാണ് ഇതു നടത്തുക.പൊതുമേഖലാ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ സുതാര്യമാക്കും. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വെച്ച വ്യവസായ സംരംഭങ്ങള്‍ തുടരും. കോഴിക്കോട്ട് സൈബര്‍ പാര്‍ക്കു തുടങ്ങുന്നതിനുള്ള തടസ്സം നീക്കും. ഇ-ഗവേണന്‍സില്‍ കേരളത്തെ ഒന്നാമതെത്തിക്കും- മന്ത്രി പറഞ്ഞു.
Wednesday, 11 July 2012
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ശമ്പളം പരിഷ്‌കരിക്കും - മന്ത്രി
തിരുവനന്തപുരം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. ശമ്പളവും മറ്റാനുകൂല്യങ്ങളും അധ്യാപകരുടെ യോഗ്യത തുടങ്ങിയവ സംബന്ധിച്ച് ഈ മേഖലയില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. ഇതിനായി സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ടി.വി.രാജേഷിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതിയുണ്ട്. എന്നാല്‍ പുതിയ കേന്ദ്ര സിലബസ് സ്‌കൂളുകള്‍ തുടങ്ങുന്നതിന് എന്‍.ഒ.സി. നല്‍കുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശമ്പളം നല്‍കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ ഉപാധിയായി വയ്ക്കുന്നുണ്ട്. അണ്‍ എയ്ഡഡ് കോളേജുകളിലെ ശമ്പള പരിഷ്‌കരണത്തിനായി കേരള സര്‍വകലാശാലാ വി.സി. അധ്യക്ഷനായ സമിതിയെയും നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Sunday, 8 July 2012
വിരട്ടേണ്ട , പിന്തിരിയുന്ന പ്രശ്നമില്ല
ഒ അബ്ദുല്ല
പരപ്പനങ്ങാടി അവുക്കാദര്‍കുട്ടിനഹയുടെ പുത്രന്‍ അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായ ഉടനെ അദ്ദേഹത്തിന്റെ സ്ഥാനലബ്ധിക്കെതിരേ ആദ്യ വെടി പൊട്ടിച്ചത് യശ്ശശരീരനായ സുകുമാര്‍ അഴീക്കോട്- വിവരംകെട്ടവന്റെ കൈയിലോ വിദ്യാഭ്യാസവകുപ്പ് എന്നായിരുന്നു ആ പ്രതികരണത്തിന്റെ സ്വരം. 10ാം ക്ളാസ് പാസാവാത്ത, ടൈലറിങ് മാത്രം പഠിച്ച ആള്‍ക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയാവാം. ഒരു ഡിഗ്രിയുമില്ലാത്തവര്‍ക്കും തേര്‍ഡ് ക്ളാസോടെ ബി എ പാസായവര്‍ക്കും വിദ്യാഭ്യാസമന്ത്രിയാവാം. വിഖ്യാതമായ അലിഗഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബി.എക്കു ശേഷം ഇംഗ്ളീഷില്‍ മാസ്റേഴ്സ് ബിരുദമെടുത്തവനു പക്ഷേ, വിദ്യാഭ്യാസമന്ത്രിയായിക്കൂടാ. സ്വന്തം പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അല്‍പ്പം വൈകി അബ്ദുറബ്ബിനെന്താ ഒരു കുറവ്, അദ്ദേഹം എം.എ ഇംഗ്ളീഷ് അല്ലെ കൂട്ടരെ... എന്നു വിളിച്ചുപറയുംവരെ ഏറെപേര്‍ക്കും അബ്ദുറബ്ബിന്റെ വിദ്യാഭ്യാസയോഗ്യത അറിയുമായിരുന്നില്ല എന്നതാണു വാസ്തവം.
ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന പല നല്ല കാര്യങ്ങളും മന്ത്രി അബ്ദുറബ്ബ് ഹ്രസ്വകാലത്തിനിടയ്ക്ക് സ്വന്തം വകുപ്പില്‍ ചെയ്തിരിക്കുന്നു; കാക്കയുടെ കഴുത്തില്‍ കെട്ടിത്തൂക്കി കേരളം മുഴുവന്‍ പറഞ്ഞുനടക്കാന്‍ മാത്രമുള്ള മഹദ്കാര്യങ്ങള്‍. ഇത്തവണ സ്കൂള്‍ തുറക്കവെ നിങ്ങള്‍ ശ്രദ്ധിച്ചോ- പാഠപുസ്തകങ്ങള്‍ എത്തിയില്ല എന്ന പതിവു പല്ലവി കേട്ടതേയില്ല. പുതിയ അധ്യയനവര്‍ഷം സ്കൂള്‍ ഗേറ്റ് തുറന്നതും കുട്ടികളുടെ ബാഗുകളില്‍ പുതുപുത്തന്‍ പുസ്തകങ്ങള്‍ നിറഞ്ഞതും ഒന്നിച്ച്. പിന്നിട്ട വര്‍ഷങ്ങളില്‍ ഒന്നാംപാദവര്‍ഷ പരീക്ഷ നടക്കുമ്പോഴും സര്‍ക്കാര്‍ പ്രസ്സുകളില്‍ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാവാറുണ്ടായിരുന്നില്ല . ഇതൊരു ചെറിയ കാര്യം. അല്‍പ്പം ശ്രദ്ധവച്ചാല്‍ ഏതു മന്ത്രിക്കും ചെയ്യാവുന്നത്. എന്നാല്‍, വിദ്യാഭ്യാസവകുപ്പില്‍ വകുപ്പുമന്ത്രി എന്ന നിലയ്ക്ക് അബ്ദുറബ്ബ് നിര്‍വഹിച്ച വിപ്ളവകരമായ സംഭവം അധ്യാപക പാക്കേജ് നടപ്പാക്കി എന്നതാണ്.
എം എ ബേബി എന്ന രണ്ടാം മുണ്ടശ്ശേരിയുടെ കാലത്ത് വിദ്യാഭ്യാസവകുപ്പ് വക ഓഫിസുകളിലും ടീച്ചേഴ്സ് റൂമുകളിലും ഗതികിട്ടാപ്രേതങ്ങളായി ജോലിസ്ഥിരതയോ വേതനമോ ഇല്ലാതെ അനിശ്ചിതത്വത്തിന്റെ ഉടല്‍രൂപങ്ങളായി നടന്നിരുന്ന വിവിധ തുറകളില്‍പ്പെട്ട ഏഴായിരത്തില്‍പ്പരം അധ്യാപകരാണ് അബ്ദുറബ്ബ് ബട്ടണമര്‍ത്തിയപ്പോള്‍ അധ്യാപക പാക്കേജ് വഴി ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടത്. കാനോത്ത് കഴിഞ്ഞിട്ടും പുതിയാപ്ളയാവാന്‍ കഴിയാത്ത ഹതഭാഗ്യരുടെയും താലി കെട്ടിയെങ്കിലും വധുവാകാന്‍ വിധിയില്ലാത്തവരുടെയും അഥവാ നിയമനം ലഭിച്ചെങ്കിലും നിയമനാംഗീകാരം ലഭിക്കാത്തവരുടെയും ഡിവിഷന്‍ ഫാള്‍ മൂലം അട്ടത്തുനിന്നു നിലത്തുവീണവരുടെയും കാലാകാലം പ്രൊട്ടക്റ്റഡ് ആയി വിദ്യാലയവരാന്തയിലൂടെ തേരാപാരാ നടന്ന് കാല്‍ തേഞ്ഞവരുടെയുമെല്ലാം ജീവിതത്തില്‍ അബ്ദുറബ്ബ് പച്ച മഷികൊണ്ടുള്ള ഒരു ഉത്തരവു വഴി ആശ്വാസത്തിന്റെ ആയിരം നക്ഷത്രങ്ങള്‍ വിരിയിച്ചു.
ഏതോ ഒരു വിരുതന്‍ ഒപ്പിച്ച, അല്ലാത്തപക്ഷം തീര്‍ത്തും നിര്‍ദോഷകരമായ ഒരു ഉത്തരവിന്റെ പേരില്‍ സവര്‍ണ ഹിന്ദുത്വരും പകല്‍ 'കീണ്‍ഗ്രസും' രാത്രി ആര്‍.എസ്.എസുമായി നടക്കുന്ന യു.ഡി.എഫിലെ ചില ഭൌമീകാമുകന്‍മാരും ചന്ദ്രശേഖരന്‍ വധംമൂലം ചോരയില്‍പൂണ്ട് മുഖം വികൃതമായ മാര്‍ക്സിസ്റുകളും ചേര്‍ന്ന് ചാനല്‍ കാമറകളെ സാക്ഷിനിര്‍ത്തി ഈ റബ്ബിനെയാണു പച്ചനിറത്തിലുള്ള ഷഡ്ഡിയുടുപ്പിച്ചും പച്ചപുതപ്പിച്ചും തങ്ങളുടെ ഹൃദയങ്ങളില്‍ ജ്വലിച്ചുനിന്ന വര്‍ഗീയവിദ്വേഷത്തിന്റെ ലാവകൊണ്ട് കുളിപ്പിച്ചുകിടത്തിയത്.
അബ്ദുറബ്ബ് ഒരു അടയാളം മാത്രമാണ്. വെറും ഒരു നിമിത്തം. പ്രകൃതിയുടെ ഉടയാടയാണ് പച്ചയെന്നും അതു പുരോഗമനത്തിന്റെ അടയാളമാണെന്നും അറിയാത്തവരല്ലല്ലോ തങ്ങളുടെ കൌപീനങ്ങളുടെ നിറം അബ്ദുറബ്ബ് പച്ചയാക്കിക്കളയുന്നേ എന്ന് ആശങ്കിച്ച് നെഞ്ചത്തടിച്ചു നിലവിളിച്ചവര്‍. മനുഷ്യസ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും അഭാവത്തില്‍ വരണ്ടുണങ്ങി വിണ്ടുകീറിയ ഇവരുടെ ഹൃദയം ഹരിതവര്‍ണം നഷ്ടപ്പെട്ട സഹാറയെ തോല്‍പ്പിക്കുമാറ് മരുഭൂമിയായിത്തീര്‍ന്നത് കര്‍മഫലം.
പച്ചനിറം ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ അടയാളമല്ല എന്ന വസ്തുത സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ. ഇതര വര്‍ണങ്ങളില്‍നിന്നു സവിശേഷമായി ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ പച്ചയോട് ഒരു ആഭിമുഖ്യവുമില്ല. പച്ച പ്രകൃതിയുടെ ഉടുവസ്ത്രമാണ്; അതു മുന്നോട്ടു ഗമിക്കാനുള്ള ആഹ്വാനമാണ്. ചുവപ്പ് മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞുനിര്‍ത്താനും തടസ്സപ്പെടുത്താനുമുള്ളതാണെങ്കി ല്‍ പച്ച ജീവിതം മുന്നോട്ടെടുക്കാനും തടസ്സമില്ലാതെ കടന്നുപോവാനുമുള്ള അടയാളമാണ്. പക്ഷേ, ഇസ്ലാംമതവുമായി അതിന് ഒരു സവിശേഷ ബന്ധവുമില്ല. നാഗരികതയുടെ പ്രയാണഘട്ടത്തില്‍ എവിടെയോവച്ചു നിറങ്ങള്‍ക്ക് ഇത്തരമൊരു നിറഭേദം സംഭവിച്ചു എന്നല്ലാതെ ഇസ്ലാമിന് ഈ കാര്യത്തില്‍ സവിശേഷമായി ഒന്നുമില്ല. ഇന്ത്യ വിഭജിച്ചു പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രം ഉണ്ടാക്കാന്‍ നിശ്ചയിച്ച് ഇറങ്ങിയവര്‍ തങ്ങളുടെ പതാകയ്ക്ക് ഹരിതവര്‍ണം നല്‍കിയപ്പോള്‍ ഉപഭൂഖണ്ഡത്തില്‍ പച്ച മുസ്ലിം സാമുദായികതയുടെ വിരലടയാളമായിത്തീര്‍ന്നത് തികച്ചും യാദൃച്ഛികം.
ഇവിടെ പക്ഷേ, പച്ചയല്ല പ്രശ്നം. മറിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ മാറിടത്തിലെ പച്ച മാംസമാണ്. അഞ്ചാംമന്ത്രിയെന്ന യു.ഡി.എഫിലെ ആറാംവിരലാണു പ്രശ്നത്തിന്റെ ആരംഭബിന്ദു. 'ആത്തോല്‍' കുത്തിയാലും 'ഈത്തോല്‍' കുത്തിയാലും അരി വെളുക്കണം എന്നല്ലാതെ മുസ്ലിം സമുദായത്തിന് ആര്യാടന്റെ കൈകൊണ്ടാവണം വൈദ്യുതി ലഭിക്കുന്നത്, അബ്ദുറബ്ബിന്റെ കൈകൊണ്ടാവണം അറിവുപകരുന്നത് എന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍, സമുദായം വക പ്രതിനിധികള്‍ നിയമസഭയുടെ ഓടുപൊളിച്ചല്ല അകത്തുകടന്നതെങ്കില്‍, ജനാധിപത്യത്തില്‍ ജനസംഖ്യാ പ്രാതിനിധ്യത്തിനാണു പരിഗണനയെങ്കില്‍, 19 ശതമാനം വരുന്ന സമുദായത്തിന് എട്ടു മന്ത്രിമാര്‍ ആവാമെങ്കില്‍ 27 ശതമാനം വരുന്ന സമുദായത്തിന് അഞ്ചു മന്ത്രിമാരെ നല്‍കിക്കൂടാ എന്ന ന്യായം അംഗീകരിക്കുക സാധ്യമല്ല. ഇക്കാര്യം നാവു വൃത്തിയാക്കിയും നട്ടെല്ല് അല്‍പ്പം നിവര്‍ത്തിയും പറഞ്ഞതാണു വലിയ വിനയായിത്തീര്‍ന്നതും 'അമ്പടാ വമ്പന്‍മാരെ' എന്ന മട്ടില്‍ നാനാഭാഗത്തുനിന്നും പാഞ്ഞടുത്ത് സമുദായത്തെ വളഞ്ഞിട്ടു തല്ലാന്‍ ചിലര്‍ വളച്ചെടിക്കൊമ്പ് പൊട്ടിച്ചെടുത്തതും.
പല കാരണങ്ങളാല്‍ സമുദായത്തെ ഇടിച്ചു നിലംപരിശാക്കാന്‍ ഇതാണ് തഞ്ചമെന്ന് ചില തല്‍പ്പരകക്ഷികള്‍ കണക്കുകൂട്ടുന്നു. അല്‍ഖാഇദയ്ക്ക് ഒളിത്താവളം അനുവദിച്ചതിന്റെ പേരിലോ അണ്വായുധനിര്‍മാണത്തിനാവശ്യമായ ധാതുക്കള്‍ കടത്തിക്കൊണ്ടുവന്നതിന്റെ പേരിലോ രാസായുധങ്ങള്‍ നിര്‍മിച്ചതിന്റെ പേരിലോ ഒന്നും ആയിരുന്നില്ലല്ലോ യഥാര്‍ഥത്തില്‍ സദ്ദാം ഹുസയ്ന്‍ വേട്ടയാടപ്പെട്ടതും ഇറാഖ് തകര്‍ത്തു തരിപ്പണമാക്കപ്പെട്ടതും. സപ്തംബര്‍ 11നു ശേഷം മറനീക്കി പുറത്തുവന്ന ഇസ്ലാം ഭയവും ഇസ്ലാമിനെ ഭയപ്പെടുത്തലും ചിലര്‍ക്ക് ഒരു ഹോബിയായിത്തീര്‍ന്നു. കറകളഞ്ഞ സെക്യുലറിസ്റ്റായിരുന്ന സദ്ദാമിനെ തീവ്രവാദമുദ്ര-അല്‍ഖാഇദ ബന്ധം ആരോപിച്ച് വേട്ടയാടിയവരുടെ ഇങ്ങേത്തല അതേ സമുദായത്തിന്റെ ഇന്ത്യയിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദുഷ്ടലാക്കോടെ നോക്കിക്കാണുന്നു. തങ്ങള്‍ കറകളഞ്ഞ മതേതരവാദികളാണെന്നു പ്രവൃത്തികളിലൂടെ തെളിയിച്ചാലും കരള്‍ എടുത്ത് പുറത്തുകാട്ടി പറഞ്ഞാലും അതു ചെമ്പരത്തിപ്പൂവാണെന്നു പറഞ്ഞ് തല്‍പ്പരകക്ഷികള്‍ തള്ളാതിരിക്കില്ല. കാരണം, ഇതു 'രോഗം' മറ്റേതാണ്. ഈ ആശയപ്രപഞ്ചം സൃഷ്ടിച്ചു നല്‍കിയ മാനസികാവസ്ഥമൂലമാണ് സ്വന്തം പാര്‍ട്ടിക്കാരുടെ കൈകള്‍കൊണ്ടുള്ള 51 വെട്ടേറ്റ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ മലര്‍ന്നുകിടക്കുമ്പോഴും മുസ്ലിംലീഗില്‍ തീവ്രവാദികള്‍ കടന്നുകൂടിയിരിക്കുന്നു എന്ന് കൂടക്കൂടെ ഞൊടിഞ്ഞുകൊണ്ടിരിക്കാന്‍ സി.പി.എം നേതൃത്വത്തിന് ഉള്‍ക്കരുത്തു ലഭിക്കുന്നത്. നിഷ്കരുണം, നിര്‍ദയം അരിയില്‍ അബ്ദുല്‍ഷുക്കൂറിനെയും തലശ്ശേരിയിലെ ഫസലിനെയും അരുംകൊല നടത്തിയത് മഹദ് കൃത്യം, ന്യായമായ കാരണങ്ങളാല്‍ ഒരഞ്ചാംമന്ത്രിക്കായി വിരല്‍പൊക്കുന്നത് തീവ്രവാദം! ഈ വികാരം ഭൂരിപക്ഷസമുദായത്തിന്റെ പൊതുവികാരമാക്കി മാറ്റുകയെന്നത് സവര്‍ണ ഹിന്ദുത്വത്തെപ്പോലെത്തന്നെ താല്‍ക്കാലിക രാഷ്ട്രീയനേട്ടത്തിന് അനിവാര്യമാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നു.
അതുകൊണ്ടാണ് മുസ്ലിം ലീഗിന്റെ കോലം കത്തിക്കാനായി സംഘപരിവാരം ഒഴിച്ച പെട്രോളിലേക്ക് സി.പി.എമ്മുകാരന്‍ ഒരല്‍പ്പംപോലും കാത്തിരിക്കാതെ തീപ്പെട്ടിക്കോല്‍ ഉരസുന്നതും ഓര്‍ക്കാപ്പുറത്ത് പരിസരത്തേക്ക് തീ ആളിപ്പടരാന്‍ ഇടയാവുന്നതും.
കാലിക്കറ്റ് വി.സി അനര്‍ഹമായി ഇഷ്ടക്കാര്‍ക്ക് ഭൂമി വിതരണംചെയ്തു, വിദ്യാഭ്യാസമന്ത്രിയുടെ സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മലപ്പുറം ജില്ലയില്‍ 35 എയ്ഡഡ് സ്കൂളുകള്‍ ഒറ്റയടിക്കു നല്‍കി, വിദ്യാഭ്യാസമന്ത്രി പച്ച സാരിയും പച്ച ബ്ളൌസും ധരിക്കാന്‍ ടീച്ചര്‍മാരെ നിര്‍ബന്ധിച്ചു എന്നിത്യാദി ആരോപണങ്ങള്‍ സാധാരണനിലയില്‍ സംഘപരിവാര മുഖപത്രങ്ങളായ ജന്മഭൂമിയിലോ കേസരി വാരികയിലോ മാത്രം പ്രത്യക്ഷപ്പെടേണ്ടതും അതിനാല്‍ത്തന്നെ വര്‍ഗീയത എന്നടയാളപ്പെടുത്തി വേസ്റ് ബോക്സിലേക്ക് വലിച്ചെറിയപ്പെടേണ്ടതുമാണ്.
പൊതുഖജനാവിലെ പണം മുടക്കി ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആവര്‍ത്തനവിരസമായ ആഖ്യാനകൃതികളുടെ അനേകായിരം പ്രതികള്‍ അച്ചടിക്കുകയും അവ സ്കൂള്‍ ലൈബ്രറികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തവര്‍്, എ കെ ജി സെന്റര്‍ മുതല്‍ സകലതിനും സര്‍ക്കാര്‍ഭൂമി വാരിക്കോരി അനുവദിച്ചവര്‍ സി എച്ചിന്റെ പേരിലുള്ള ഒരു ആതുരകേന്ദ്രത്തിന് ഏതാനും ലക്ഷങ്ങള്‍ പിരിച്ചെടുത്തതിനെ എതിര്‍ക്കുന്നതു ന്യായീകരിക്കാവതല്ല. കാലിക്കറ്റ് സര്‍വകലാശാല ഒരു പ്രത്യേക സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മറ്റുള്ളവര്‍ക്ക് ഒന്നുപോലും അനുവദിച്ചില്ലെന്നു പരാതി പറയുന്നവര്‍, മറ്റുള്ളവര്‍ ഒരു സ്വാശ്രയ കോളജിനും അപേക്ഷ സമര്‍പ്പിക്കുകയുണ്ടായില്ല എന്ന വസ്തുത മറച്ചുപിടിക്കുന്നു. അപേക്ഷിക്കാതെ എങ്ങനെ നല്‍കും? എന്‍.എസ്.എസ് സെക്രട്ടറിയാണല്ലോ വിമര്‍ശകരിലെ മുമ്പന്‍. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കവെ, സമുദായം സ്വന്തം കീശയില്‍നിന്നു കാശുമുടക്കി നടത്തുന്നവയാണ് സ്വാശ്രയ കോളജുകള്‍ എന്ന വസ്തുത നായര്‍ സൌകര്യപൂര്‍വം മറച്ചുപിടിക്കുന്നു. അപേക്ഷിച്ചാല്‍ സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളി നടേശനും ഒരു നൂറു കോളജുകള്‍ ഒറ്റയടിക്ക് സ്വാശ്രയമേഖലയില്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാണ് എന്നിരിക്കെ സ്വാശ്രയത്തിന്റെ പേരില്‍ കുളംകലക്കുന്നത് വര്‍ഗീയ പരുന്തുകളെ ക്ഷണിച്ചുവരുത്താനാണ് എന്നറിയാത്തവര്‍ ആരാണ്?

പരപ്പനങ്ങാടി അവുക്കാദര്‍കുട്ടിനഹയുടെ പുത്രന്‍ അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായ ഉടനെ അദ്ദേഹത്തിന്റെ സ്ഥാനലബ്ധിക്കെതിരേ ആദ്യ വെടി പൊട്ടിച്ചത് യശ്ശശരീരനായ സുകുമാര്‍ അഴീക്കോട്- വിവരംകെട്ടവന്റെ കൈയിലോ വിദ്യാഭ്യാസവകുപ്പ് എന്നായിരുന്നു ആ പ്രതികരണത്തിന്റെ സ്വരം. 10ാം ക്ളാസ് പാസാവാത്ത, ടൈലറിങ് മാത്രം പഠിച്ച ആള്‍ക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയാവാം. ഒരു ഡിഗ്രിയുമില്ലാത്തവര്‍ക്കും തേര്‍ഡ് ക്ളാസോടെ ബി എ പാസായവര്‍ക്കും വിദ്യാഭ്യാസമന്ത്രിയാവാം. വിഖ്യാതമായ അലിഗഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബി.എക്കു ശേഷം ഇംഗ്ളീഷില്‍ മാസ്റേഴ്സ് ബിരുദമെടുത്തവനു പക്ഷേ, വിദ്യാഭ്യാസമന്ത്രിയായിക്കൂടാ. സ്വന്തം പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അല്‍പ്പം വൈകി അബ്ദുറബ്ബിനെന്താ ഒരു കുറവ്, അദ്ദേഹം എം.എ ഇംഗ്ളീഷ് അല്ലെ കൂട്ടരെ... എന്നു വിളിച്ചുപറയുംവരെ ഏറെപേര്‍ക്കും അബ്ദുറബ്ബിന്റെ വിദ്യാഭ്യാസയോഗ്യത അറിയുമായിരുന്നില്ല എന്നതാണു വാസ്തവം.
ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന പല നല്ല കാര്യങ്ങളും മന്ത്രി അബ്ദുറബ്ബ് ഹ്രസ്വകാലത്തിനിടയ്ക്ക് സ്വന്തം വകുപ്പില്‍ ചെയ്തിരിക്കുന്നു; കാക്കയുടെ കഴുത്തില്‍ കെട്ടിത്തൂക്കി കേരളം മുഴുവന്‍ പറഞ്ഞുനടക്കാന്‍ മാത്രമുള്ള മഹദ്കാര്യങ്ങള്‍. ഇത്തവണ സ്കൂള്‍ തുറക്കവെ നിങ്ങള്‍ ശ്രദ്ധിച്ചോ- പാഠപുസ്തകങ്ങള്‍ എത്തിയില്ല എന്ന പതിവു പല്ലവി കേട്ടതേയില്ല. പുതിയ അധ്യയനവര്‍ഷം സ്കൂള്‍ ഗേറ്റ് തുറന്നതും കുട്ടികളുടെ ബാഗുകളില്‍ പുതുപുത്തന്‍ പുസ്തകങ്ങള്‍ നിറഞ്ഞതും ഒന്നിച്ച്. പിന്നിട്ട വര്‍ഷങ്ങളില്‍ ഒന്നാംപാദവര്‍ഷ പരീക്ഷ നടക്കുമ്പോഴും സര്‍ക്കാര്‍ പ്രസ്സുകളില്‍ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാവാറുണ്ടായിരുന്നില്ല
എം എ ബേബി എന്ന രണ്ടാം മുണ്ടശ്ശേരിയുടെ കാലത്ത് വിദ്യാഭ്യാസവകുപ്പ് വക ഓഫിസുകളിലും ടീച്ചേഴ്സ് റൂമുകളിലും ഗതികിട്ടാപ്രേതങ്ങളായി ജോലിസ്ഥിരതയോ വേതനമോ ഇല്ലാതെ അനിശ്ചിതത്വത്തിന്റെ ഉടല്‍രൂപങ്ങളായി നടന്നിരുന്ന വിവിധ തുറകളില്‍പ്പെട്ട ഏഴായിരത്തില്‍പ്പരം അധ്യാപകരാണ് അബ്ദുറബ്ബ് ബട്ടണമര്‍ത്തിയപ്പോള്‍ അധ്യാപക പാക്കേജ് വഴി ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടത്. കാനോത്ത് കഴിഞ്ഞിട്ടും പുതിയാപ്ളയാവാന്‍ കഴിയാത്ത ഹതഭാഗ്യരുടെയും താലി കെട്ടിയെങ്കിലും വധുവാകാന്‍ വിധിയില്ലാത്തവരുടെയും അഥവാ നിയമനം ലഭിച്ചെങ്കിലും നിയമനാംഗീകാരം ലഭിക്കാത്തവരുടെയും ഡിവിഷന്‍ ഫാള്‍ മൂലം അട്ടത്തുനിന്നു നിലത്തുവീണവരുടെയും കാലാകാലം പ്രൊട്ടക്റ്റഡ് ആയി വിദ്യാലയവരാന്തയിലൂടെ തേരാപാരാ നടന്ന് കാല്‍ തേഞ്ഞവരുടെയുമെല്ലാം ജീവിതത്തില്‍ അബ്ദുറബ്ബ് പച്ച മഷികൊണ്ടുള്ള ഒരു ഉത്തരവു വഴി ആശ്വാസത്തിന്റെ ആയിരം നക്ഷത്രങ്ങള്‍ വിരിയിച്ചു.
ഏതോ ഒരു വിരുതന്‍ ഒപ്പിച്ച, അല്ലാത്തപക്ഷം തീര്‍ത്തും നിര്‍ദോഷകരമായ ഒരു ഉത്തരവിന്റെ പേരില്‍ സവര്‍ണ ഹിന്ദുത്വരും പകല്‍ 'കീണ്‍ഗ്രസും' രാത്രി ആര്‍.എസ്.എസുമായി നടക്കുന്ന യു.ഡി.എഫിലെ ചില ഭൌമീകാമുകന്‍മാരും ചന്ദ്രശേഖരന്‍ വധംമൂലം ചോരയില്‍പൂണ്ട് മുഖം വികൃതമായ മാര്‍ക്സിസ്റുകളും ചേര്‍ന്ന് ചാനല്‍ കാമറകളെ സാക്ഷിനിര്‍ത്തി ഈ റബ്ബിനെയാണു പച്ചനിറത്തിലുള്ള ഷഡ്ഡിയുടുപ്പിച്ചും പച്ചപുതപ്പിച്ചും തങ്ങളുടെ ഹൃദയങ്ങളില്‍ ജ്വലിച്ചുനിന്ന വര്‍ഗീയവിദ്വേഷത്തിന്റെ ലാവകൊണ്ട് കുളിപ്പിച്ചുകിടത്തിയത്.
അബ്ദുറബ്ബ് ഒരു അടയാളം മാത്രമാണ്. വെറും ഒരു നിമിത്തം. പ്രകൃതിയുടെ ഉടയാടയാണ് പച്ചയെന്നും അതു പുരോഗമനത്തിന്റെ അടയാളമാണെന്നും അറിയാത്തവരല്ലല്ലോ തങ്ങളുടെ കൌപീനങ്ങളുടെ നിറം അബ്ദുറബ്ബ് പച്ചയാക്കിക്കളയുന്നേ എന്ന് ആശങ്കിച്ച് നെഞ്ചത്തടിച്ചു നിലവിളിച്ചവര്‍. മനുഷ്യസ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും അഭാവത്തില്‍ വരണ്ടുണങ്ങി വിണ്ടുകീറിയ ഇവരുടെ ഹൃദയം ഹരിതവര്‍ണം നഷ്ടപ്പെട്ട സഹാറയെ തോല്‍പ്പിക്കുമാറ് മരുഭൂമിയായിത്തീര്‍ന്നത് കര്‍മഫലം.
പച്ചനിറം ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ അടയാളമല്ല എന്ന വസ്തുത സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ. ഇതര വര്‍ണങ്ങളില്‍നിന്നു സവിശേഷമായി ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ പച്ചയോട് ഒരു ആഭിമുഖ്യവുമില്ല. പച്ച പ്രകൃതിയുടെ ഉടുവസ്ത്രമാണ്; അതു മുന്നോട്ടു ഗമിക്കാനുള്ള ആഹ്വാനമാണ്. ചുവപ്പ് മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞുനിര്‍ത്താനും തടസ്സപ്പെടുത്താനുമുള്ളതാണെങ്കി
ഇവിടെ പക്ഷേ, പച്ചയല്ല പ്രശ്നം. മറിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ മാറിടത്തിലെ പച്ച മാംസമാണ്. അഞ്ചാംമന്ത്രിയെന്ന യു.ഡി.എഫിലെ ആറാംവിരലാണു പ്രശ്നത്തിന്റെ ആരംഭബിന്ദു. 'ആത്തോല്‍' കുത്തിയാലും 'ഈത്തോല്‍' കുത്തിയാലും അരി വെളുക്കണം എന്നല്ലാതെ മുസ്ലിം സമുദായത്തിന് ആര്യാടന്റെ കൈകൊണ്ടാവണം വൈദ്യുതി ലഭിക്കുന്നത്, അബ്ദുറബ്ബിന്റെ കൈകൊണ്ടാവണം അറിവുപകരുന്നത് എന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍, സമുദായം വക പ്രതിനിധികള്‍ നിയമസഭയുടെ ഓടുപൊളിച്ചല്ല അകത്തുകടന്നതെങ്കില്‍, ജനാധിപത്യത്തില്‍ ജനസംഖ്യാ പ്രാതിനിധ്യത്തിനാണു പരിഗണനയെങ്കില്‍, 19 ശതമാനം വരുന്ന സമുദായത്തിന് എട്ടു മന്ത്രിമാര്‍ ആവാമെങ്കില്‍ 27 ശതമാനം വരുന്ന സമുദായത്തിന് അഞ്ചു മന്ത്രിമാരെ നല്‍കിക്കൂടാ എന്ന ന്യായം അംഗീകരിക്കുക സാധ്യമല്ല. ഇക്കാര്യം നാവു വൃത്തിയാക്കിയും നട്ടെല്ല് അല്‍പ്പം നിവര്‍ത്തിയും പറഞ്ഞതാണു വലിയ വിനയായിത്തീര്‍ന്നതും 'അമ്പടാ വമ്പന്‍മാരെ' എന്ന മട്ടില്‍ നാനാഭാഗത്തുനിന്നും പാഞ്ഞടുത്ത് സമുദായത്തെ വളഞ്ഞിട്ടു തല്ലാന്‍ ചിലര്‍ വളച്ചെടിക്കൊമ്പ് പൊട്ടിച്ചെടുത്തതും.
പല കാരണങ്ങളാല്‍ സമുദായത്തെ ഇടിച്ചു നിലംപരിശാക്കാന്‍ ഇതാണ് തഞ്ചമെന്ന് ചില തല്‍പ്പരകക്ഷികള്‍ കണക്കുകൂട്ടുന്നു. അല്‍ഖാഇദയ്ക്ക് ഒളിത്താവളം അനുവദിച്ചതിന്റെ പേരിലോ അണ്വായുധനിര്‍മാണത്തിനാവശ്യമായ ധാതുക്കള്‍ കടത്തിക്കൊണ്ടുവന്നതിന്റെ പേരിലോ രാസായുധങ്ങള്‍ നിര്‍മിച്ചതിന്റെ പേരിലോ ഒന്നും ആയിരുന്നില്ലല്ലോ യഥാര്‍ഥത്തില്‍ സദ്ദാം ഹുസയ്ന്‍ വേട്ടയാടപ്പെട്ടതും ഇറാഖ് തകര്‍ത്തു തരിപ്പണമാക്കപ്പെട്ടതും. സപ്തംബര്‍ 11നു ശേഷം മറനീക്കി പുറത്തുവന്ന ഇസ്ലാം ഭയവും ഇസ്ലാമിനെ ഭയപ്പെടുത്തലും ചിലര്‍ക്ക് ഒരു ഹോബിയായിത്തീര്‍ന്നു. കറകളഞ്ഞ സെക്യുലറിസ്റ്റായിരുന്ന സദ്ദാമിനെ തീവ്രവാദമുദ്ര-അല്‍ഖാഇദ ബന്ധം ആരോപിച്ച് വേട്ടയാടിയവരുടെ ഇങ്ങേത്തല അതേ സമുദായത്തിന്റെ ഇന്ത്യയിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദുഷ്ടലാക്കോടെ നോക്കിക്കാണുന്നു. തങ്ങള്‍ കറകളഞ്ഞ മതേതരവാദികളാണെന്നു പ്രവൃത്തികളിലൂടെ തെളിയിച്ചാലും കരള്‍ എടുത്ത് പുറത്തുകാട്ടി പറഞ്ഞാലും അതു ചെമ്പരത്തിപ്പൂവാണെന്നു പറഞ്ഞ് തല്‍പ്പരകക്ഷികള്‍ തള്ളാതിരിക്കില്ല. കാരണം, ഇതു 'രോഗം' മറ്റേതാണ്. ഈ ആശയപ്രപഞ്ചം സൃഷ്ടിച്ചു നല്‍കിയ മാനസികാവസ്ഥമൂലമാണ് സ്വന്തം പാര്‍ട്ടിക്കാരുടെ കൈകള്‍കൊണ്ടുള്ള 51 വെട്ടേറ്റ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ മലര്‍ന്നുകിടക്കുമ്പോഴും മുസ്ലിംലീഗില്‍ തീവ്രവാദികള്‍ കടന്നുകൂടിയിരിക്കുന്നു എന്ന് കൂടക്കൂടെ ഞൊടിഞ്ഞുകൊണ്ടിരിക്കാന്‍ സി.പി.എം നേതൃത്വത്തിന് ഉള്‍ക്കരുത്തു ലഭിക്കുന്നത്. നിഷ്കരുണം, നിര്‍ദയം അരിയില്‍ അബ്ദുല്‍ഷുക്കൂറിനെയും തലശ്ശേരിയിലെ ഫസലിനെയും അരുംകൊല നടത്തിയത് മഹദ് കൃത്യം, ന്യായമായ കാരണങ്ങളാല്‍ ഒരഞ്ചാംമന്ത്രിക്കായി വിരല്‍പൊക്കുന്നത് തീവ്രവാദം! ഈ വികാരം ഭൂരിപക്ഷസമുദായത്തിന്റെ പൊതുവികാരമാക്കി മാറ്റുകയെന്നത് സവര്‍ണ ഹിന്ദുത്വത്തെപ്പോലെത്തന്നെ താല്‍ക്കാലിക രാഷ്ട്രീയനേട്ടത്തിന് അനിവാര്യമാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നു.
അതുകൊണ്ടാണ് മുസ്ലിം ലീഗിന്റെ കോലം കത്തിക്കാനായി സംഘപരിവാരം ഒഴിച്ച പെട്രോളിലേക്ക് സി.പി.എമ്മുകാരന്‍ ഒരല്‍പ്പംപോലും കാത്തിരിക്കാതെ തീപ്പെട്ടിക്കോല്‍ ഉരസുന്നതും ഓര്‍ക്കാപ്പുറത്ത് പരിസരത്തേക്ക് തീ ആളിപ്പടരാന്‍ ഇടയാവുന്നതും.
കാലിക്കറ്റ് വി.സി അനര്‍ഹമായി ഇഷ്ടക്കാര്‍ക്ക് ഭൂമി വിതരണംചെയ്തു, വിദ്യാഭ്യാസമന്ത്രിയുടെ സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മലപ്പുറം ജില്ലയില്‍ 35 എയ്ഡഡ് സ്കൂളുകള്‍ ഒറ്റയടിക്കു നല്‍കി, വിദ്യാഭ്യാസമന്ത്രി പച്ച സാരിയും പച്ച ബ്ളൌസും ധരിക്കാന്‍ ടീച്ചര്‍മാരെ നിര്‍ബന്ധിച്ചു എന്നിത്യാദി ആരോപണങ്ങള്‍ സാധാരണനിലയില്‍ സംഘപരിവാര മുഖപത്രങ്ങളായ ജന്മഭൂമിയിലോ കേസരി വാരികയിലോ മാത്രം പ്രത്യക്ഷപ്പെടേണ്ടതും അതിനാല്‍ത്തന്നെ വര്‍ഗീയത എന്നടയാളപ്പെടുത്തി വേസ്റ് ബോക്സിലേക്ക് വലിച്ചെറിയപ്പെടേണ്ടതുമാണ്.
പൊതുഖജനാവിലെ പണം മുടക്കി ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആവര്‍ത്തനവിരസമായ ആഖ്യാനകൃതികളുടെ അനേകായിരം പ്രതികള്‍ അച്ചടിക്കുകയും അവ സ്കൂള്‍ ലൈബ്രറികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തവര്‍്, എ കെ ജി സെന്റര്‍ മുതല്‍ സകലതിനും സര്‍ക്കാര്‍ഭൂമി വാരിക്കോരി അനുവദിച്ചവര്‍ സി എച്ചിന്റെ പേരിലുള്ള ഒരു ആതുരകേന്ദ്രത്തിന് ഏതാനും ലക്ഷങ്ങള്‍ പിരിച്ചെടുത്തതിനെ എതിര്‍ക്കുന്നതു ന്യായീകരിക്കാവതല്ല. കാലിക്കറ്റ് സര്‍വകലാശാല ഒരു പ്രത്യേക സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മറ്റുള്ളവര്‍ക്ക് ഒന്നുപോലും അനുവദിച്ചില്ലെന്നു പരാതി പറയുന്നവര്‍, മറ്റുള്ളവര്‍ ഒരു സ്വാശ്രയ കോളജിനും അപേക്ഷ സമര്‍പ്പിക്കുകയുണ്ടായില്ല എന്ന വസ്തുത മറച്ചുപിടിക്കുന്നു. അപേക്ഷിക്കാതെ എങ്ങനെ നല്‍കും? എന്‍.എസ്.എസ് സെക്രട്ടറിയാണല്ലോ വിമര്‍ശകരിലെ മുമ്പന്‍. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കവെ, സമുദായം സ്വന്തം കീശയില്‍നിന്നു കാശുമുടക്കി നടത്തുന്നവയാണ് സ്വാശ്രയ കോളജുകള്‍ എന്ന വസ്തുത നായര്‍ സൌകര്യപൂര്‍വം മറച്ചുപിടിക്കുന്നു. അപേക്ഷിച്ചാല്‍ സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളി നടേശനും ഒരു നൂറു കോളജുകള്‍ ഒറ്റയടിക്ക് സ്വാശ്രയമേഖലയില്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാണ് എന്നിരിക്കെ സ്വാശ്രയത്തിന്റെ പേരില്‍ കുളംകലക്കുന്നത് വര്‍ഗീയ പരുന്തുകളെ ക്ഷണിച്ചുവരുത്താനാണ് എന്നറിയാത്തവര്‍ ആരാണ്?
Subscribe to:
Posts (Atom)