KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Tuesday 26 June 2012

'വ്യാജ തസ്തിക'യിലുണ്ടായിരുന്ന അധ്യാപകര്‍ക്കും സംരക്ഷണം


റീട്രെഞ്ച്ഡ് ടീച്ചേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും
വ്യാജതസ്തികയില്‍ ജോലിചെയ്യുന്നവരെന്ന് കണ്ടെത്തി ഡി.പി.ഐ. പുറത്താക്കിയ അധ്യാപകരെ സംരക്ഷിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഇത്തരം അധ്യാപകരെയും വിദ്യാഭ്യാസപാക്കേജിന്റെ ഭാഗമായ 'ഒഴിവാക്കിയ അധ്യാപക പട്ടിക'(റീട്രെഞ്ച്ഡ് ടീച്ചേഴ്‌സ് ലിസ്റ്റ്)യില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കും.
വ്യാജ ടി.സി.യും മറ്റും സംഘടിപ്പിച്ച് വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ഇല്ലാത്ത തസ്തിക ഉണ്ടെന്ന് കാണിച്ച് പല സ്‌കൂളുകളിലും മാനേജ്‌മെന്റ് നിയമനം നടത്തിയിരുന്നു. ഇത് പിന്നീട് ഡി.പി.ഐയുടെ സൂപ്പര്‍ ചെക്ക്‌സെല്‍ കണ്ടെത്തുകയും അത്തരം വ്യാജ തസ്തികകളില്‍ ജോലി ചെയ്തവരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പക്ഷെ ഇത്തരം നിയമനങ്ങളില്‍ മിക്കപ്പോഴും ഉദ്യോഗാര്‍ഥികള്‍ മാനേജ്‌മെന്റുകളാല്‍ വഞ്ചിക്കെപ്പെടുകയായിരുന്നു. ഇല്ലാത്ത തസ്തികയാണെന്ന് എന്നറിയാതെയാണ് അവരില്‍ പലരും ജോലിക്ക് ചേര്‍ന്നത്.
ഇത്തരം അധ്യാപകരില്‍ പലര്‍ക്കും ഇനിയൊരു ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അധ്യാപകപാക്കേജ് പ്രകാരമുള്ള റീട്രെഞ്ച്ഡ് ടീച്ചേഴ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഇവര്‍ക്ക് വിദ്യാഭ്യാസവകുപ്പ് പുനര്‍നിയമനം നല്‍കും.
ഇല്ലാത്ത തസ്തികയില്‍ ജോലി ചെയ്യവേ കൈപ്പറ്റിയ ശമ്പളം വിദ്യാഭ്യാസവകുപ്പ് പുനര്‍നിയമനം നല്‍കിയശേഷം തിരിച്ചുപിടിക്കും. 36 തവണകളായാണ് ശമ്പളത്തില്‍നിന്ന് ഈ തുക ഈടാക്കുക. ഈ തുക പ്രധാന അധ്യാപകരില്‍നിന്ന് തിരിച്ചുപിടിക്കാനായിരുന്നു സര്‍ക്കാര്‍ ആദ്യം ഉത്തരവിട്ടത്. എന്നാല്‍ ജൂണ്‍ 21ന് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ഈ തീരുമാനം മാറ്റുകയായിരുന്നു.
എന്നാല്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ശേഷവും ഏതെങ്കിലും കാരണത്താല്‍ ഇവര്‍ക്ക് പുനര്‍നിയമനം ലഭിക്കാതെ വന്നാല്‍ ഇവര്‍ മുമ്പ് വാങ്ങിയ ശമ്പളം അന്നത്തെ പ്രധാന അധ്യാപകന്‍ തന്നെ തിരിച്ചടക്കേണ്ടി വരും.

No comments:

Post a Comment