KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 7 June 2012

കേരളത്തില്‍ അക്കാദമിക് സിറ്റിക്കു പദ്ധതി

 
വിദേശ സര്‍വകലാശാലകള്‍ക്കു കേരളത്തില്‍ കോഴ്സുകള്‍ നടത്താനായി ദുബായ്  അക്കാദമിക് സിറ്റി മാതൃകയില്‍ സൌകര്യമേര്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വ ത്തിലുള്ള സംഘം വൈകാതെ ദുബായ് സന്ദര്‍ശിച്ച്, അക്കാദമിക് സിറ്റി സ്ഥാപിക്കുന്ന തിനെക്കുറിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും.

കേരളത്തില്‍ വിദേശ സര്‍വകലാശാലാ ക്യാംപസുകള്‍ ആരംഭിക്കാനല്ല, അവരുടെ കോഴ്സുകള്‍ക്കായി ഒരു പൊതുകേന്ദ്രം തുടങ്ങാനാണു നിര്‍ദേശം. പ്രതിപക്ഷവുമായും ആലോചിച്ചാകും ഇതിനു ശ്രമിക്കുക. കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനു ദേശീയ പൊതു പ്രവേശന പരീക്ഷ ബാധകമാക്കണോ എന്ന കാര്യം രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗ അജന്‍ഡയില്‍, കേന്ദ്ര ഫണ്ട് വിനിയോഗിച്ചു പ്രവര്‍ത്തി ക്കുന്ന ഐഐടി, എന്‍ഐടി, ഐഐഐടി സ്ഥാപനങ്ങളുടെ പ്രവേശനത്തിന് ഏകീകൃത പരീക്ഷയെന്നു മാത്രമാണു രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാന എന്‍ജിനീയറിങ് പ്രവേശനത്തിനും ഏകീകൃത പൊതുപരീക്ഷ അടിസ്ഥാനമാക്കണമെന്ന നിര്‍ദേശം യോഗത്തിലുണ്ടായപ്പോള്‍ സംസ്ഥാനത്തു ചര്‍ച്ച ചെയ്യാതിരുന്നതിനാലാണ് അംഗീകരിക്കാത്തത്.

കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനു സാമുദായിക, പട്ടിക വിഭാഗങ്ങളുടെ സംവരണ വിഷയംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഏകീകൃത പ്രവേശന പരീക്ഷ വേണമെന്നുണ്ടെങ്കില്‍ ആലോചിക്കാന്‍ 30 വരെ സമയമുണ്ട്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളുടെ എണ്ണം കുറയുന്നതു വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിനു കൂടുതല്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഇടയാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

No comments:

Post a Comment