KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Friday 18 May 2012

വിദ്യാര്‍ഥികളെ സ്കൂളില്‍ ചേര്‍ക്കാന്‍ ദൂരപരിധി നിയമം


സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഡിവിഷന്‍ തികയ്ക്കാന്‍ കുടയും ബാഗും നല്‍കി കുട്ടികളെ ഇറക്കുമതി ചെയ്യുന്ന രീതിക്കു വിദ്യാഭ്യാസവകുപ്പിന്റെ മൂക്കുകയര്‍. വിദ്യാ ര്‍ഥികളെ സ്കൂളില്‍ ചേര്‍ക്കുന്നതിനു ദൂരപരിധി ഏര്‍പ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസ നിയമം സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തു.
പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ഒരു കിലോമീറ്ററും അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് മൂന്നു കിലോമീറ്ററും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോമീറ്ററുമാണു ദൂരപരിധി ഏര്‍പ്പെടുത്തുന്നത്. ഇഷ്ടമുള്ള വിദ്യാലയത്തില്‍ പഠിക്കുന്നതിനു വിദ്യാര്‍ഥികളെ വിലക്കാതെ അധ്യാപകരുടെ ഇറക്കുമതി സമ്പ്രദായത്തെയാണു വിലക്കുന്നത്.
അതായത്, എത്ര ദൂരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കും. പക്ഷേ, ദൂരപരിധി ലംഘിച്ചു വരുന്ന കുട്ടികളുടെ എണ്ണം ഡിവിഷന്‍ തികയ്ക്കാന്‍ പരിഗണിക്കില്ല.
എന്നാല്‍, സ്കൂളില്‍നിന്ന് എല്ലാ ആനുകൂല്യങ്ങളും വിദ്യാര്‍ഥികള്‍ക്കു ലഭിക്കുകയും ചെയ്യും. തലയെണ്ണല്‍ പിന്‍വലിച്ചതോടെ വിദ്യാര്‍ഥികളുടെ കണക്കെടുപ്പു ദുരുപ യോഗം ചെയ്യാതിരിക്കാനാണു കടുത്ത നിയന്ത്രണങ്ങള്‍. തലയെണ്ണലിനു പകരം ഈ വര്‍ഷം മുതല്‍ കണ്ണെണ്ണലാണു നടപ്പാക്കുന്നത്. യുണീക് ഐഡന്റിറ്റി കാര്‍ഡ് വഴി കുട്ടികളുടെ നേത്രപടലത്തിന്റെ ചിത്രം എടുക്കുകയാണു ചെയ്യുന്നത്. കംപ്യൂട്ടര്‍ സഹായത്തോടെ കണ്ണ് എണ്ണുന്നതുവഴി ഇരട്ടിപ്പു തടയാന്‍ സാധിക്കും. ഒരേ വിദ്യാര്‍ ഥികളെ രണ്ടു സ്കൂളില്‍ ഇരുത്തിയാല്‍ കംപ്യൂട്ടര്‍ കണ്ടുപിടിക്കും. ജൂണ്‍ ഒന്നു മുതല്‍ കണ്ണെണ്ണല്‍ ആരംഭിക്കും. ഐടി അറ്റ് സ്കൂളിനാണു കണ്ണെണ്ണല്‍ ചുമതല.
കുട്ടികളുടെ കണക്കെടുപ്പു പൂര്‍ത്തിയാക്കി സ്റ്റാഫ് ഫിക്സേഷന്‍ നടത്തിയശേഷം മാത്രമേ വിദ്യാര്‍ഥി അനുപാതം കുറയ്ക്കുകയുള്ളു. ഒന്നു മുതല്‍ അഞ്ചു വരെ ക്ളാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30, ആറു മുതല്‍ പത്തു വരെ 1:35 എന്നിങ്ങനെയാണ്. 2010, 2011 വര്‍ഷങ്ങളില്‍ നടത്തിയ അധ്യാപക തസ്തികകള്‍ക്ക് ഈ ഭേദഗതി ബാധകമല്ല. അടുത്ത വര്‍ഷം പുതിയ ഡിവിഷന്‍ അനുവദിക്കാനാണു ദൂരപരിധി വ്യവസ്ഥ ബാധകമാകുക. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കു ന്നതോടെ ആയിരക്കണക്കിന് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കപ്പെടും.

No comments:

Post a Comment