KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Tuesday 22 May 2012

2012-13 അദ്ധ്യയന വര്‍ഷം വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളില്‍ ചിലത്


കൂടുതല്‍ നേട്ടവുമായി വിദ്യാഭ്യാസ വകുപ്പ്, ഇവിടെ ക്ളിക്കുക...


പൊതു വിദ്യാഭ്യാസം:
  •    2621.7 ലക്ഷം രൂപാ ചെലവില്‍ 19 നിയമസഭാ മണ്ഡലങ്ങിലെ വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ്- ഫ്യൂച്ചര്‍ സ്കൂള്‍സ് പദ്ധതി നടപ്പാക്കും.
  •   കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമായി സ്കൂളുകളുടെ ഘടനാമാറ്റം ഈ അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും.
  •   ഇതനുസരിച്ച് എട്ടാംക്ളാസ് യു.പി. സ്കൂളുകളുടെയും അഞ്ചാം ക്ളാസ് എല്‍.പി.സ്കൂളുകളുടെയും ഭാഗമാക്കുന്ന പ്രക്രിയക്ക് തുടക്കമാകും. മാതൃ വിദ്യാലയങ്ങളുമായി സമീപത്തുള്ള സ്കുളുകളെ കൂട്ടിയിണക്കിക്കൊണ്ടുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്.
  •  സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.
  •    സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും (ഒരുലക്ഷത്തി അറുപതിനായിരം) വിദഗദ്ധ പരിശീലനം ലഭ്യമാക്കും.
  •   കേന്ദ്ര സഹായത്തോടെ 30 കോടി രൂപ ചെലവില്‍ മദ്രസ നവീകരണ പദ്ധതി നടപ്പിലാക്കും.
  •   സംസ്ഥാനത്തെ 124 ബദല്‍ സ്കൂളുകള്‍ (ഭിന്നതല പഠന കേന്ദ്രങ്ങള്‍) സ്കൂളുകളായി ഉയര്‍ത്തും.
  •    വിദ്യാഭ്യാസ മാനേജ്മെന്റ് വിഷയത്തെ അധിഷ്ഠിതമാക്കി ഒരു അന്താരാഷ്ട്ര സെമിനാര്‍ കേരളത്തില്‍ നടത്തും.
  •    ഒരു സ്കൂളിലെ ഒരു മുറിയെങ്കിലും സ്മാര്‍ട്ട് ക്ളാസ് റൂം ആക്കും. എല്ലാ ക്ളാസ് മുറികളും അപ്രകാരമാക്കുന്നതിന്റെ ഭാഗമായാണത്.
  •    Area Intensive Progamme (AIP) സ്കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

ഹയര്‍ സെക്കണ്ടറി:
  •   ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൌകര്യം ഒരുക്കുന്നതിനായി 51 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും.
  •    പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് 5 കോടി രുപാ ചെലവിലും, അധ്യാപക ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിന് 5 കോടി രൂപാ ചെലവിലും പദ്ധതികള്‍ നടപ്പിലാക്കും.
  •    കലാപരിശീലനം, സൌഹൃദ ക്ളബ്ബ്, വിദ്യാര്‍ത്ഥി ശാക്തീകരണം തുടങ്ങിയവയ്ക്കായുള്ള പ്രത്യേക പദ്ധതികള്‍ മുന്നരകോടി രൂപാ ചെലവില്‍ 200 സ്കൂളുകളില്‍ ആരംഭിക്കും.
  •    ഹയര്‍ സെക്കണ്ടറി ഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഐ.ടി.അധിഷ്ഠിതമായി 67 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും.
  •  വിദ്യാര്‍ത്ഥികളുടെ മൂല്യ നിലവാരം മെച്ചപ്പെടുത്താന്‍ 6 കോടി രൂപയുടെ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യും. പന്ത്രണ്ടായിരം വിദ്യാര്‍ത്ഥികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും.
  •   ദേശീയ പാഠ്യപദ്ധതിക്കനുസൃതമായി ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കും.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി:
  •    വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം കാലോചിതമായി പരിഷ്കരിക്കും.
  •    പ്ളസ് ടു പഠനത്തിനുശേഷം ആവശ്യമെങ്കില്‍ ജോലിയില്‍ പ്രവേശിക്കാവുന്ന വിധത്തില്‍ പഠന സംവിധാനം പുനര്‍ നിര്‍ണ്ണയിക്കും.
  • തൊഴില്‍ ചെയ്യുമ്പോള്‍തന്നെ പഠനം തുടരാനുള്ള സൌകര്യമുണ്ടാകും.
  •    കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ഒരു കോഴ്സ് എങ്കിലും നടത്തുന്ന വിദ്യാലയങ്ങള്‍ നിലവില്‍ വരും.
  •   നിലവിലുള്ള ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ഉള്‍പ്പെടെയാണ് ഈ കോഴ്സ് നടപ്പാക്കുക.
  •    10 കോടി രൂപ അടിസ്ഥാന സൌകര്യ വികസനത്തിനായി ചെലവിടും.

സര്‍വ ശിക്ഷാ അഭിയാന്‍:
  •    9,37901 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3751.060 ലക്ഷം രൂപാ ചെലവില്‍ ഈ അദ്ധ്യയന വര്‍ഷം മുതല്‍ യൂണിഫോം ലഭ്യമാക്കും.
  •    2 മുതല്‍ 8 വരെ ക്ളാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 551.56 ലക്ഷം രൂപാ ചെലവില്‍ സൌജന്യ പാഠപുസ്തക പദ്ധതി നടപ്പിലാക്കും.
  •    അധ്യാപക പരിശീലന പരിപാടികള്‍ നടപ്പിലാക്കുന്നതിനും,  പ്രധാന അധ്യാപകര്‍ക്കുള്ള ശമ്പളം നല്‍കുന്നതിനും, കലാ സാംസ്കാരിക പരിശീലകരായി 1945 പാര്‍ട്ട് ടൈം പരിശീലകരെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കും.
  •    സ്കൂളുകളുടെ അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന്  15099.12 ലക്ഷം രൂപാ ചെലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തും.
  •    വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ബോധവല്‍കരണം നടത്തുന്നതിന് 7 കോടി രൂപാ ചെലവ് ചെയ്യും.
  •   എസ്.എസ്.എ പദ്ധതിയുടെ വിവിധ തലങ്ങളിലായി 1990 കോ-ഓര്‍ഡിനേറ്റര്‍മാരെ പുതുതായി നിയമിക്കും.
  •  സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി 73.47 കോടി രൂപ ചെലവാക്കും
  •   എല്‍.പി.സ്കൂളുകള്‍ക്ക് 5000 രൂപയും യൂ.പി. സ്കൂളുകള്‍ക്ക് 7000 രൂപയും ഗ്രാന്റ് ലഭ്യമാക്കും.
  •    523 കോടി രൂപയുടെ വികസന പദ്ധതികളാണ് എസ.എസ്.എസ്.എ ഈ അദ്ധ്യയന വര്‍ഷം നടപ്പാക്കുന്നത്.

സാക്ഷരതാ മിഷന്‍:
  •   സംസ്ഥാന സാക്ഷരതാ മിഷന്‍ ഈ അദ്ധ്യയന വര്‍ഷം കേരളത്തിലെ ഒരു ലക്ഷം നിരക്ഷരരെ സാക്ഷരരാക്കാനുള്ള പദ്ധതി ആവിഷ്കരിക്കും.
  •   തമിഴ് ഭാഷയിലും പത്താം ക്ളാസ് തുല്യതാ പരീക്ഷ ആരംഭിക്കും.
  •    വിവിധ വിദ്യാകേന്ദ്രങ്ങളിലൂടെ അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും..
  •   എല്ലാ പഞ്ചായത്തുകളിലും വിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിക്കും.

ഉന്നത വിദ്യാഭ്യാസം
  •  സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 150 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
  •    62 ലക്ഷം രൂപ ചെലവില്‍ സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കോളേജുകളില്‍ എജ്യുക്കേഷന്‍ റിസോഴ്സ് സെന്ററുകള്‍ സ്ഥാപിക്കും.
  •   എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് റിസര്‍ച്ച് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
  •   ലോകോത്തര വിദ്യാഭ്യാസം ലഭ്യമാകാന്‍ സംസ്ഥാനത്ത് ഒരു അക്കാദമിക് സിറ്റി സ്ഥാപിക്കും.
  •     ഗ്ളോബല്‍ എജ്യുക്കേഷന്‍ മീറ്റ് നടത്തും.
  •   ചിറ്റൂര്‍, കോട്ടയം, മൂന്നാര്‍, തിരൂര്‍ എന്നീ സ്ഥലങ്ങളിലെ ഗവ. കോളേജുകളില്‍ നാലരകോടി രൂപ ചെലവില്‍ കോളേജ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പാക്കും.
  •   സര്‍വ്വകലാശാലകളുടെ ശാക്തീകരണത്തിന് 20 കോടി രൂപാ ചെലവില്‍ സ്റേറ്റ് അവാര്‍ഡ് ഫണ്ട് ഫോര്‍ യൂണിവേഴ്സിറ്റീസ് പദ്ധതി നടപ്പാക്കും.
  •    സംസ്ഥാനത്തെ 10 കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും.
  •   സി-ആപ്റ്റിന്റെ നേതൃത്വത്തില്‍ പാലായിലും കോഴിക്കോട്ടും സബ് സെന്ററുകള്‍ സ്ഥാപിക്കും.
  •    സെന്റര്‍ ഫോര്‍ ബ്രയ്ലി സ്റഡീസ്  ശക്തിപ്പെടുത്തും.
  •   ഐ.എച്ച്.ആര്‍.ഡി.കോളേജുകളില്‍ നവീന കോഴ്സുകള്‍ ആരംഭിക്കും.
  •    ചിറ്റൂര്‍, പട്ടാമ്പി, മലപ്പുറം, തിരൂര്‍, കോഴിക്കോട്, മാനന്തവാടി, മടപ്പള്ളി, കാസര്‍കോട് കോളേജുകളെ പുതുതായി എഡ്യുസാറ്റ് സംവിധാനത്തിന് കീഴില്‍ കൊണ്ടു വരും.
  •    തിരൂരങ്ങാടിയില്‍ എല്‍.ബി.എസിന്റെ ആഭിമുഖ്യത്തില്‍ ഇന്റഗ്രേറ്റഡ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി സ്ഥാപിക്കും.



No comments:

Post a Comment