KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Thursday 26 April 2012

എസ്എസ്എല്‍സി പരീക്ഷ 93.64 % വിജയം


തിരുവനന്തപുരം. എസ്എസ്എല്‍സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയശതമാനം. 93.64 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മോഡറേഷനില്ലാതെയാണ് മൂല്യനിര്‍ണയം നടത്തിയതെന്നും വിജയശതമാനം സര്‍വകാല റെക്കോര്‍ഡാണെന്നും ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.
6,995 പേര്‍ എല്ലാ വിഷയത്തിലും എപ്ളസ് നേടി. എല്ലാവിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ - 927 പേര്‍.
711 സ്കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. രണ്ടു സ്കൂളുകള്‍ മാത്രമാണ് അന്‍പതു ശതമാനത്തില്‍ താഴെ വിജയം നേടിയത്. വിജയ ശതമാനത്തില്‍ കണ്ണൂര്‍ ജില്ലയാണ് മുന്‍പില്‍(96.93%). പാലക്കാട് ഏറ്റവും പിറകില്‍(86.91%). പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയത്തിലും വര്‍ധനയുണ്ട്. പ്രൈവറ്റായി എഴുതിയവരില്‍ 81.16 % പേര്‍ വിജയിച്ചു.
അടുത്തമാസം 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മേയ് 14 മുതല്‍ 18 വരെ സേ പരീക്ഷ നടക്കുമെന്നും മന്ത്രി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നേരത്തെ ഫലപ്രഖ്യാപനം നടക്കുന്നത്. മാര്‍ച്ച് 26ന് ആണ് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചത്. 4,70,148 കുട്ടികള്‍ പരീക്ഷ എഴുതി. ഏപ്രില്‍ രണ്ടിന് മൂല്യനിര്‍ണയം ആരംഭിച്ചു. 24 ദിവസങ്ങള്‍ക്കുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. 54 കേന്ദ്രങ്ങളിലായി 13,000 അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാംപുകളില്‍ പങ്കെടുത്തു.
91.37% പേരാണ് 2011 ല്‍ വിജയിച്ചത്. 2010 ല്‍ 90.72%, 2009 ല്‍ 91.92%, 2008 ല്‍ 92.09% എന്നിങ്ങനെയായിരുന്നു വിജയം. 2011 ല്‍ 5821 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചു.കഴിഞ്ഞ വര്‍ഷംകോട്ടയം ജില്ലയായിരുന്നു വിജയശതമാനത്തില്‍ ഒന്നാമത്. തിരുവനന്ത പുരമായിരുന്നു ഏറ്റവും പിന്നില്‍.

No comments:

Post a Comment