KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Monday 27 February 2012

ബേബി വിദ്യാഭ്യാസമേഖല തകര്‍ത്തു - മന്ത്രി കെ.സി.ജോസഫ്


കൊല്ലം: കഴിഞ്ഞ എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ ഭരണകാലത്ത് വിദ്യാഭ്യാസമേഖല എങ്ങനെയായിരുന്നുവെന്ന് സി.പി.എം.സമ്മേളനങ്ങള്‍ തന്നെ വ്യക്തമാക്കിയതായി മന്ത്രി കെ.സി.ജോസഫ്. കെ.എസ്.ടി.യു.സംസ്ഥാന സമ്മേളനത്തില്‍ സമ്പൂര്‍ണ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടാം മുണ്ടശ്ശേരിയെന്ന പേരില്‍ ഇടതുമുന്നണി കെട്ടിയെഴുന്നള്ളിച്ച എം.എ.ബേബി വിദ്യാഭ്യാസമേഖലയെ തകര്‍ത്ത് തരിപ്പണമാക്കി. സി.പി.എം.സമ്മേളനങ്ങളില്‍ ഇതിന്റെ പേരില്‍ വളരെയധികം വിമര്‍ശനം അദ്ദേഹം ഏറ്റുവാങ്ങി. ആന കരിമ്പിന്‍കാട്ടില്‍ കയറിയതുപോലെയാണ് എം.എ.ബേബി വിദ്യാഭ്യാസവകുപ്പ് ഭരിച്ചത്.

സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കാനും ആജ്ഞാനുവര്‍ത്തികളുടെ താവളമാക്കി മാറ്റാനുമാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്. ഇതില്‍നിന്നൊരു തിരിച്ചുപോക്കാണ് യു.ഡി.എഫ്.സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്- മന്ത്രി പറഞ്ഞു.

എന്‍.പീതാംബരക്കുറുപ്പ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു.സംസ്ഥാന പ്രസിഡന്റ് സി.പി.ചെറിയ മുഹമ്മദ് അധ്യക്ഷനായി. ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ., എ.യൂനുസ്‌കുഞ്ഞ്, കെ.എസ്.ടി.എഫ്.പ്രസിഡന്റ് സിറിയക് കാവില്‍, കെ.എ.ടി.എഫ്.ജനറല്‍ സെക്രട്ടറി കെ.മോയിന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.എസ്.ടി.യു. ജനറല്‍ സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ സ്വാഗതവും വി.കെ.മൂസ നന്ദിയും പറഞ്ഞു.

വൈകിട്ട് നഗരത്തില്‍ അധ്യാപകരുടെ ഉജ്ജ്വലപ്രകടനം നടന്നു. തുടര്‍ന്ന് ചിന്നക്കട പ്രസ്സ്‌ക്ലബ് മൈതാനിയില്‍ ചേര്‍ന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്തു. ജോലിസ്ഥിരത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍പ്പെട്ട് ബുദ്ധിമുട്ടിയിരുന്ന കേരളത്തിലെ അധ്യാപകരുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കിയത് യു.ഡി.എഫ്.സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞ.

അഡ്വ. പി.എം.എ.സലാം, എം.കെ.സൈനുദ്ദീന്‍, അഡ്വ. ഷംസുദ്ദീന്‍, ഷെരീഫ് ചന്ദനത്തോപ്പ്, കെ.ടി.അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment