KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Tuesday 8 January 2013

പണിമുടക്കിലും കുലുങ്ങാതെ കലോത്സവ ഒരുക്കങ്ങള്‍

മലപ്പുറം: സ്‌കൂള്‍ കലോത്സവം മാറ്റിവെക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പണിമുടക്ക് തീരാതെ മേളയുമായി സഹകരിക്കില്ലെന്ന് ഇടത്- ബി. ജെ. പി അനുകൂല അധ്യാപക സംഘടനകള്‍. സമരത്തിന് ശേഷം എല്ലാവരുടെയും പങ്കാളിത്തത്തോടെ കലോത്സവം നടത്തണമെന്ന നിലപാടിലാണ് കെ. എസ്. ടി. എ ഉള്‍പ്പെടെയുളള സംഘടനകളും. ആശങ്കകള്‍ക്കിടയിലും കലോത്സവ നടത്തിപ്പില്‍ നിന്ന് സംഘാടകര്‍ പിന്നോട്ട് പോയിട്ടില്ല
. പ്രധാന വേദിയായ മലപ്പുറം എം.എസ്.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആറുനിലപ്പന്തലൊരുങ്ങുന്നു. ഊട്ടുപുരയോടനുബന്ധിച്ചും പന്തല്‍ നിര്‍മ്മാണം തകൃതി. രണ്ടാംവേദിയായ കോട്ടപ്പടി ഗ്രൗണ്ടിലും പന്തല്‍ തയ്യാറാകുന്നു. ഒരുക്കങ്ങള്‍ ഇത്രത്തോളമെത്തിയ സ്ഥിതിക്ക് കലോത്സവം മാറ്റുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കലോത്സവം ഇപ്പോള്‍ നടത്തിയില്ലെങ്കില്‍ ഇനിയെന്ന് നടത്താമെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായ ഉത്തരം പറയാനും കഴിയില്ല. പണിമുടക്ക് മുന്‍കാലത്തേപ്പോലെ 30ഉം 40ഉം ദിവസം നീണ്ടുപോകാം. മാത്രമല്ല ഫിബ്രവരി മുതല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷയും തുടര്‍ന്ന് വാര്‍ഷിക പരീക്ഷകളും തുടങ്ങും. മാര്‍ച്ചില്‍ എസ്. എസ്. എല്‍. സി പരീക്ഷയും പ്ലസ്ടു പരീക്ഷയും നടക്കും. ഇതിനിടയില്‍ എങ്ങനെ മേള നടത്താനാകുമെന്ന് വലതുപക്ഷ അധ്യാപക സംഘടനാ പ്രതിനിധികള്‍ ചോദിക്കുന്നു.
അതിനാല്‍ തന്നെ കലോത്സവം മാറ്റിവെക്കാതെ നടത്താനുള്ള തീരുമാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. പ്രധാനമായും ഭക്ഷണം, സ്റ്റേജും പന്തലും, ക്ഷേമം, ക്രമസമാധാനം എന്നിവ കൈകാര്യം ചെയ്യുന്ന കമ്മിറ്റികളാണ് സമരവുമായി മുന്നോട്ടുപോകുന്നത്. ഇവര്‍ പണിമുടക്കില്‍ ഉറച്ചുനിന്നാല്‍ പകരം സംവിധാനമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ പറഞ്ഞു.
ഭക്ഷണക്കമ്മിറ്റി മറ്റ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദിവസം 60,000 പേര്‍ക്ക് ഭക്ഷണം നല്‍കണം.

No comments:

Post a Comment